Saturday 17 December 2011

മുല്ലപെരിയാർ -അരളിയുടെ പോസ്റ്റർ

മുല്ലപെരിയാർ വിഷയത്തിൽ അരളിയുടെ നിലപാടുകൾ പോസ്റ്റർ രൂപത്തിൽ കൊടുക്കുന്നു.താല്പര്യമുള്ളവർ ബന്ധപ്പെടുക.സി.എസ്.രാജേഷ്.9605985334

Saturday 12 November 2011

അരളിയുടെ മറുപടി.

അരളി അതിന്റെ നിലപാടുകൾ വ്യക്തമാക്കിയതായിരുന്നു കഴിഞ്ഞ പോസ്റ്റ്.അതിൽ അനൊണിയായി കമന്റ് എഴുതിയ സുഹൃത്ത്,മിശ്രവിവാഹം അംബെദ്ക്കറുടെ നിലപാടല്ലന്ന് സൂചിപ്പിക്കുന്നു.ഈ വിഷയത്തിൽ അരളിയുടെ നിലപാട് അല്പം കൂടി വിപുലമായതിനാൽ അതും പോസ്റ്റാക്കുന്നു.
          ഒരു വിഭാഗംപേര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ ഇടുങ്ങിയ മനോഭാവമോ സമീപനമോ ആയിരുന്നില്ല ഇന്ത്യന്‍ ജാതി പ്രശ്നത്തിന്‍മേല്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ പുലര്‍ത്തി
യിട്ടുള്ളത് എന്നത് നിസ്തര്‍ക്കമാണ്. ജാതി ചിന്തയില്‍ നിന്ന് വിമുക്തമായതോ സ്വത്വപ്രശ്നങ്ങളെ അംഗീകരിക്കുന്നതോ സാമൂഹ്യ ബഹുസ്വരതയെ സ്വീകരിക്കുവാന്‍ തയ്യാറുള്ളതോ ആയ വരേണ്യവിഭാഗത്തില്‍പ്പെടുന്ന ഒരു
ജനാധിപത്യകാരന്‍ എങ്ങനെ ദലിതുകള്‍ക്കോ അംബേദ്ക്കറൈറ്റുകള്‍ക്കോ ശത്രുവാകും? ‘ഒരു മേലാളന് ഒരുനല്ല മനുഷ്യനാകാനോ ഒരു നല്ല മനുഷ്യന് ഒരു മേലാളനാകാനോ കഴിയില്ല’ എന്ന അംബേദ്കര്‍ വാചകത്തിലെ മേലാളന്‍ സവര്‍ണ്ണനും നല്ലമനുഷ്യന്‍ കീഴാളനുമെന്ന് തെറ്റിദ്ധരിച്ച് നടക്കുന്നവരോട് എന്തുപറയാന്‍. മേലാളന്‍,
കീഴാളന്‍, ജനാധിപത്യകാരന്‍ തുടങ്ങിയ എല്ലാ സാമൂഹ്യവകഭേദങ്ങളും അതേരീതിയില്‍ തന്നെ ഏതുജാതിയിലും ഉപജാതിയിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ജാതിക്കെതിരായ സമരമുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കേണ്ടവ മാത്ര മ ല്ല ആത്മഗതമായി അവനവ ന്റെ നെഞ്ചിലേക്ക് തുരന്നിറക്കതു കൂടിയാണ് .
           മിശ്രവിവാഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ ദലിതനായ പുരുഷനും വരേണ്യയായ സ്ത്രീയും തമ്മിലുള്ളത് എന്നുള്ള ഒരു മുന്‍വിധിയാണ് പലരും വെച്ചുപുലര്‍ത്തുന്നത്. മറിച്ചുള്ള എത്രയോ ഉദാഹരണങ്ങള്‍ നമുക്കിടയി  
ലുണ്ട് . എന്നു മാത്രമല്ല എല്ലാ വിഭാഗം മനുഷ്യര്‍ തമ്മിലും മിശ്ര വിവാഹം നടക്കതുല്ലാ. രു   പരും ദലിതുകളല്ലാതെ നടക്കുന്ന മിശ്രവിവാഹങ്ങളോട് മുഖംതിരിച്ചുപോകാനുള്ള സ്വാതന്ത്യ്രം ‘ദലിതുവൈകാരികന്മാര്‍ക്ക്’
ഉണ്ടെന്നുള്ളത് സമ്മതിക്കുമ്പോള്‍ തന്നെ അദലിതുകള്‍ക്കിടയില്‍ നടക്കുന്ന മിശ്രവിവാഹങ്ങളെക്കൂടി രാജ്യത്തെ ജാതിനിര്‍മ്മൂലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തത്വത്തില്‍ വിലയിരുത്തുവാനാണ് അരളിക്ക് താല്‍പര്യം.
         അംബേദ്ക്കര്‍ പറയുന്നു “ഉപജാതികള്‍തമ്മിലുള്ള സംയോജനം സാദ്ധ്യമാണെന്ന് കരുതുകയാണെങ്കില്‍ ഉപജാതികളുടെ നിര്‍മ്മാര്‍ജനം തുടര്‍ന്ന് ജാതികളുടെ നിര്‍മ്മാര്‍ജനത്തിന് വഴിതെളിക്കുമെന്ന് എന്താണുറപ്പ്? പ്രത്യുത
ഉപജാതികളുടെ നശീകരണത്തോടെ പ്രക്രിയ അവസാനിക്കാനാണ് സാദ്ധ്യത(!). അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ഉപജാതികളുടെ നാശം ജാതികളെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുവാനും ദ്രോഹകരമാക്കുവാനും അധി
കാരപൂര്‍ണ്ണമാക്കാനും മാത്രമേ ഉതകുകയുള്ളൂ”. (പേജ് നമ്പര്‍ 94, ജാതിനിര്‍മ്മൂലനം - പരിഭാഷ റ്റി.കെ. നാരായണന്‍, പ്രസാധകര്‍ ബഹുജന്‍ സാഹിത്യഅക്കാദമി) ഉപജാതികളുടെ ലയനം, ഉപജാതികളുടെ നിര്‍മ്മൂലനം മാത്രമേ സാദ്ധ്യമാക്കുന്നുള്ളൂ എന്നും മറിച്ച് സമഗ്രമായൊരു ജാതിനിര്‍മ്മൂലനത്തിന് അതുകാരണമാകുന്നില്ല എന്നുതന്നെ യാണ് അംബേദ്കര്‍ സൂചിപ്പിക്കുന്നത്. ഉപജാതികള്‍ കൂടിച്ചേര്‍ന്ന സംവിധാനങ്ങളായ എന്‍.എസ്സ്.എസ്സ്., എസ്സ്.
എന്‍.ഡി.പി. സമൂഹങ്ങളും അവതമ്മില്‍ നടക്കുന്ന പലവിധതര്‍ക്കങ്ങളും മുകളില്‍ പറഞ്ഞ അംബേദ്കറുടെ വാദങ്ങള്‍ക്ക് ഉദാഹരണമാകുന്നുണ്ട് . “യഥാര്‍ത്ഥ പരിഹാരമാര്‍ഗ്ഗം മിശ്രവിവാഹമാണെന്ന് എനിക്ക് ബോദ്ധ്യമായിട്ടുണ്ട്. രക്തസംയോജനം മാത്രമേ ബന്ധുക്കളെന്ന വികാരം സൃഷ്ടിക്കുകയുള്ളു. ബന്ധുമിത്രാദികളെന്നുള്ള വികാരംപരമപ്രധാനമായി തീരാതെ ജാതിയാല്‍ സൃഷ്ടിക്കപ്പെട്ട വേറിട്ടുനില്‍ക്കല്‍ വികാരം-അന്യരാണെന്ന വികാരം-തിരോധാനം ചെയ്യുകയില്ല”. “ജാതിയെ തകര്‍ക്കാന്‍വേണ്ടിയുള്ള ഒരു യഥാര്‍ത്ഥ പരിഹാരമാണ് മിശ്രവിവാഹം. ജാതി
യുടെ ലായകമായി മറ്റൊന്നും ഉതകുകയില്ല” (അതേ പേജ് അതേ പുസ്തകം).
      ‘മിശ്രഭോജനവും മിശ്രവിവാഹവും സംഘടിപ്പിക്കുന്നത് കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ ബലം പ്രയോഗിച്ച് തീറ്റിക്കുന്നതുപോലെയാണ്’ - എന്ന് അംബേദ്കര്‍ പറയുന്നതിനെ സൂക്ഷ്മമായി വായിച്ചാല്‍ ബലപ്രയോഗത്തിലൂടെയല്ലാതെ സ്വാഭാവികമായി നടക്കേണ്ട കാര്യമാണ് മിശ്രവിവാഹം എന്ന അര്‍ത്ഥതലത്തില്‍ എത്തിച്ചേരാവുന്നതേ
യുള്ളു. ‘ശാസ്ത്രങ്ങളില്‍ (?) അധിഷ്ഠിതമായ ദ്രോഹകരമായ മതധാരണകള്‍ തുടച്ചുവൃത്തിയാക്കി മനസ്സ് ശുചിയാക്കുമ്പോള്‍ ആരുംപറയാതെതന്നെ അവനോ അവളോ മിശ്രവിവാഹം ചെയ്യട്ടെ’യെന്നുള്ള ‘ജാതിനിര്‍മ്മൂലന’മെന്ന പ്രസംഗത്തിനിടയില്‍ അംബദ്കര്‍ സ്വീകരിക്കുന്ന നിലപാട് ഇതിനെ ശരിവെക്കുന്നുമുണ്ട്.
      ബ്രാഹ്മണരേയും സവര്‍ണ്ണരേയും പറ്റി പറയുമ്പോള്‍ ‘അവന്‍മാരെ’ന്നും മറ്റും കൂടെചേര്‍ത്ത് പറയുന്നഅന്ധവൈകാരികത അവസാനിപ്പിച്ച് പുതിയകാലത്തിന് യോജിച്ച സംഘാടകരായി മാറുകയാണ് വേത്.‘ഞങ്ങളും-നിങ്ങളുമെന്ന ഞരമ്പു കുറുക്കലുകളല്ല, മറിച്ച് ‘നമ്മളെന്ന’ സാദ്ധ്യതയിലേക്കാണ് അംബേദ്കറിസത്തിന്റെ ആത്യന്തിക പ്രയാണം എന്ന് തിരിച്ചറിഞ്ഞ് സ്വയംമാറാന്‍ കഴിയാത്തവര്‍ ഒരു ‘ദലിതുകോളനി’ മാത്ര
മായി അംബേദ്കറിസത്തെ കേവലവത്കരിക്കുകയാണ് ചെയ്യുന്നത്. ദലിതര്‍ക്ക് ഭൂരിപക്ഷമില്ലാത്തതോ, ദലിതര്‍തന്നെ  ഇല്ലാത്തതോ ആയ അംബേദ്കറൈറ്റ് മൂവ്മെന്റുകളും രാജ്യത്ത് വരുംകാലങ്ങളില്‍ സംഭവിക്കാനുള്ള സാദ്ധ്യതയാണ് നമ്മള്‍ കല്പ്പിക്കുന്നത് .
       ചുരുക്കത്തില്‍ പ്രണയത്തിന്റെയോ സൌഹൃദത്തിന്റെയോ കാലത്ത് നടക്കുന്ന സംവാദങ്ങളിലൂടെ സംഭവിക്കുന്ന കൃത്യമായ രാഷ്ട്രീയ ബോദ്ധ്യപ്പെടലിന്റെ അടിസ്ഥാനത്തിലുള്ള മിശ്രവിവാഹങ്ങളാണ് കാലഘട്ടത്തിന്റെ
ആവശ്യം. അത്തരം രാഷ്ട്രീയ ജീവിതങ്ങള്‍ക്ക് ഇന്ത്യന്‍ സാമൂഹ്യപരിഷ്കരണ പ്രക്രിയയില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. ഉപജാതികള്‍ തമ്മിലുള്ളതായാലും, ജാതികള്‍തമ്മിലുള്ളതായാലും, മതങ്ങള്‍തമ്മിലുള്ളതായാലും.
പുതിയൊരു സംസ്കാരം അവ ഉത്ഘാടനം ചെയ്യുന്നുണ്ട്. ഈ സത്യത്തെ ചുമ്മാതങ്ങ് നിരാകരിച്ചുകൂടാ.

Thursday 10 November 2011

അരളി-നിലപാടുകൾ.

ARELIA socio democratic forum for Nature, Litterateur, Art and Culture and Human Rights

ആമുഖം :-
                    ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ കൂടാതെ, രാജ്യത്തെ പരമാവധി വ്യക്തികളില്‍ അംബേദ്ക്കര്‍ അവബോധം വളര്‍ത്തുന്നതിലൂടെ ജാതിനിര്‍മ്മൂലനത്തില്‍ (Annihilation of caste) അധിഷ്ഠിതമായതും, ഉന്നത മാനവ മൂല്യങ്ങളാല്‍ ദൃഡപ്പെടുന്നതും, സമത്വ-സ്വാതന്ത്ര്യ-സാഹോദര ബോധത്താല്‍ ബഹുസ്വരവുമായി തീരുന്ന ഒരു സാമൂഹ്യ-ജനാധിപത്യ വ്യവസ്ഥിതി സാദ്ധ്യമാക്കുന്നതിന് സഹായകമാകും വിധത്തിലുള്ള സര്‍ഗാത്മക-രാഷ്ട്രീയ ഇടപെടലുകളിലൂടെ, കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ പാര്‍ശ്വവത്കൃത ജനവിഭാഗത്തിന്റെ  ചുവടും-താളവും-സ്വരവും-ചായവുമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് അരളി രൂപം കൊണ്ടിരിക്കുന്നത്.
രാജ്യത്തെ ചരിത്രകാരന്മാരുടെ കണ്ണും വെട്ടത്ത് ഒരു നിഴലനക്കമായ് പോലും ഇടം ലഭിക്കാതെ പോയ കീഴാള ജനതയുടെ ചരിത്രപ്രവേശനത്തിനും, ആത്മപ്രകാശനത്തിനുമായി നിരന്തരമദ്ധ്വനിക്കുന്ന ബുദ്ധിജീവികള്‍, കവികള്‍, കലാകാരന്മാര്‍, രാഷ്ട്രിയ-സാമൂഹ്യ-സംഘടനാ സ്ഥാപകര്‍, ഗായകര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയ മുഴുവന്‍ മഹത് വ്യക്തികളേയും സുമനസ്സുകളേയും എല്ലാ നവജനാധിപത്യ പ്രസ്ഥാനങ്ങളേയും അരളി അഭിമാനത്തോടെ അഭിവാദ്യം ചെയ്യുന്നു. Ambedkar Readers Link എന്ന വേരിന്റെ ചുരുക്കെഴുത്താണ് 'അരളി’(Areli) വിവിധ ജാതിമത രാഷ്ട്രീയക്കാരും, ദരിദ്ര-ദലിത-ന്യൂനപക്ഷ-സ്ത്രീ-പരിസ്ഥിതി-മനുഷ്യാവകാശ-ബഹുസ്വര രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരും, അംബേദ്ക്കര്‍ എന്ന പ്രത്യശാസ്ത്രകാരനെ ആദരവോടെ നോക്കി കാണുന്നവരുമായ കേരളത്തിലെ ഒരുപറ്റം കവികള്‍, കഥാകാരന്മാര്‍, ശില്പികള്‍, ചിത്രകാരന്മാര്‍, ചലചിത്ര-നടകപ്രവര്‍ത്തകര്‍ , ഗായകര്‍, മറ്റുകലാകാരന്മാര്‍, സഹൃദയര്‍, മിശ്രവിവാഹിതര്‍, പരിസ്ഥിതി - സ്ത്രീ പ്രവർത്തകര്‍, സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ ഗൌരവമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍, എന്നിവര്‍ സമ്മേളിക്കുന്ന ഒരു ‘നാടന്‍ കൂട്ടുകെട്ടാ’ണിത്.

    
                   ഫ്യൂഡല്‍ വരേണ്യതയുടെ മലീമസ അന്തര്‍വാഹിനികള്‍ക്ക് നിര്‍ബാധം വിഹരിക്കുവാന്‍ പാകത്തില്‍ അടിത്തട്ടാകെ രഹസ്യചാലുകള്‍ തീര്‍ത്തിട്ടുള്ള ചതിത്തറകളായി മാറിയിട്ടുണ്ട് ഇന്ന് ജനാധിപത്യ-മതേതര-സാംസ്കാരിക ഇടങ്ങള്‍. ഒരുപക്ഷേ ഭാഷയിലെ തന്നെ പ്രധാന വ്യാജവാക്കുകളാണിവ. ജനാധിപത്യവാദി, മതേതരവാദി, സാംസ്കാരികനായകര്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഇവിടെ ചിലരെല്ലാം അന്യോന്യം അണിയിച്ചു രസിക്കുന്ന (രാജകൊട്ടാരങ്ങളില്‍ നിന്നും ആരംഭിച്ചതും, ബ്രാഹ്മണക് നൂലിഴകളാല്‍ നിര്‍മ്മിക്കപ്പെട്ടതും, പുതിയ കാലത്ത് കാമ്പും കഴമ്പും തീരെയില്ലാത്തതിനാല്‍ തള്ളിപ്പറയേണ്ടുന്നതുമായ) പൊന്നാടകള്‍ മാത്രമാണ്  യഥാര്‍ത്ഥത്തില്‍. ജനാധിപത്യം എന്നപേരില്‍ അരങ്ങേറുന്നത് നഗ്നമായ ജാതിയാധിപത്യം തന്നെയാണ്. ഇലക്ഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം തിരഞ്ഞെടുപ്പ് എന്നല്ലെന്നും, നാട്ടിലെ പ്രബല സമുദായങ്ങള്‍ ഏതൊക്കെയാണോ, അവ തമ്മിലുള്ള ബലാബലം എന്നതാണന്നും അനുഭവത്തിലൂടെ ആര്‍ക്കും ബോധ്യപ്പെടുന്നു. സംവരണം തുടരുന്നതിനാല്‍ തുച്ഛമായ പരിഗണനയെങ്കിലും ദലിതുകൾക്ക് ലഭിച്ചുവരുന്നു. (റിസര്‍വേഷന്‍ ഇല്ലാത്ത രാജ്യസഭയെ നിരീക്ഷിച്ചാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഹൃദയമെന്തെന്ന് പിടികിട്ടിയേക്കാം). അനേകമായുള്ള മറ്റു ചെറുജാതികളെ സംബന്ധിച്ച് മേലില്‍ ഒരു പാല്‍ സൊസൈറ്റി അംഗത്വം പോലും സ്വപ്നം കാണാന്‍ കഴിയാത്തവിധം കാടുപിടിച്ചിട്ടുണ്ട്, ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ഏറ്റവും തുറന്ന ഇടമായ ഇന്ത്യന്‍ ജനാധിപത്യ രംഗം ഇന്ന്.

                   ലപ്പോഴും സാംസ്കാരിക നായകര്‍ എന്ന വിശേഷണത്തോടെ ചില മതേതരവാദികളെ മുന്നില്‍ നിര്‍ത്തിയാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ‘പ്രബല സമുദായ പ്രീണന അജണ്ട’ തന്ത്രപരമായി നടപ്പിലാക്കുന്നത്. ഒരു സെക്യുലറിസ്റ്റ് ആവുക എന്നത്, ഇന്ന് വളരെ ലളിതമായ ഏര്‍പ്പാടായി മാറിയിട്ടുണ്ട്. മക്കള്‍ക്ക് ദൈവത്തിന്റെ പേരൊഴിവാക്കി പകരം  പൂവിന്റേയോ മറ്റൊ പേരിടുന്നതുപോലെയുള്ള കൊച്ചുകാര്യങ്ങളിലൂടെ ഒരാള്‍ മതേതരവാദി എന്ന ബഹുമതിക്ക് അര്‍ഹതപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വകാര്യമായി അദ്ദേഹം പുലര്‍ത്തുന്ന ജാതി ജീവിതത്തിന്റെ കാര്യത്തില്‍ എല്ലാവരും കണ്ണടക്കുകയും ചെയ്യുന്നു. ആഘോഷിക്കപ്പെടുന്ന ഒരു മതേതരവാദിയുടെ സ്വന്തം വിവാഹവും, മക്കളുടെ വിവാഹവും, സ്വന്തം ജാതിയില്‍ നിന്നാകുന്നത് അത്ര നിഷ്കളങ്കമായ കാര്യമല്ല. കാരണം ഇന്ത്യയില്‍ മതമല്ല, ജാതി തന്നെയാണ് പ്രധാനപ്രശ്നം. കേവലം ഹിന്ദുമതത്തിന്റെ ആഭ്യന്തരകാര്യമായി അതൊതുങ്ങി നില്‍ക്കുന്നില്ല. ജാതിഹിന്ദുക്കളില്‍ നിന്നും നേരിടേണ്ടിവരുന്ന സ്ഥൂലവും, സൂക്ഷമ്‌വുമായ തിക്താനുഭവങ്ങള്‍ ഏതാണ്ട് അതേപടി തന്നെ മറ്റ് മതസ്ഥരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്നുണ്ട് കീഴാളജനതയ്ക്ക്. ഹിന്ദുമതക്കാര്‍ എന്നനിലക്ക് മൊത്തത്തിൽ നോക്കികാണുകയല്ല ഇതര മതസ്ഥര്‍ ചെയ്യുന്നത്. ഒരോ ജാതിയോടും ഓരോ സമീപനം തന്നെയാണ് അവരിൽ ബഹുഭൂരിപക്ഷവും പുലര്‍ത്തിപോരുന്നത്. ആ മതങ്ങള്‍ക്കുള്ളില്‍ നിന്നാകട്ടെ ദലിത് ജീവിതാസ്വസ്ഥതകള്‍ മറനീക്കി പുറത്തുവരുകയും ചെയ്യുന്നു. അപ്പോള്‍, മതേതരവാദി'യെന്ന 'കള്ളക്കൊത്ത് ' അവസാനിപ്പിച്ച് ഒരു ജാതിയേതരവാദിയായി ജീവിക്കാന്‍ നമ്മള്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിനാണ് കൂടുതല്‍ പ്രസക്തി. മതേതരത്വം എന്ന വാക്കിന്റെ സ്ഥാനത്ത് 'ജാതിയേതരത്വം' എന്ന ഗൌരവ വാക്കാണ് സ്ഥാപിക്കപ്പെടേണ്ടത്. അതായത് എല്ലാത്തരം ജാതി സങ്കുചിത ചിന്തകള്‍ക്കും, പരിലാളനകള്‍ക്കും പുറത്തുകടന്ന വ്യക്തിയായി പരിണമിച്ചുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷട്രീയത്തിലെ മത-ജാതി ഏറ്റക്കുറച്ചലുകളുടെ സ്ഥിതിവിവര കണക്കുകള്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യുന്ന രീതിയാണ് കൂടുതല്‍ ശരി എന്ന് അരളി വിലയിരുത്തുന്നു.

                    വിവാഹം പോലെയുള്ള അതിസൂക്ഷമ് കാര്യങ്ങളിലൂടെ സമൂഹത്തില്‍ ജാതി നിലനിര്‍ത്തുന്നതില്‍ വര്‍ഗ്ഗീയവാദികള്‍ക്കുള്ള പങ്ക് തന്നെയാണ്, പുരോഗമനവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗ്ഗവാദികള്‍ക്കും, ഒപ്പം ജാതിവിരുദ്ധര്‍ എന്നവകാശപ്പെടുകയും, സ്വന്തം ഉപജാതിയില്‍ നിന്ന് തന്നെ ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്ന ഒരുവിഭാഗം അംബേദ്ക്കറൈറ്റുകള്‍ക്കുമുള്ളത് എന്ന് അരളി മനസ്സിലാക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നം ജാതിയാണന്നും, അതിനുള്ള ക്രിയാത്മക പരിഹാരം അതിന്റെ  നിര്‍മ്മൂലനമാണന്നും, അതു നടപ്പിലാക്കാനുള്ള പ്രധാന വഴികളിലൊന്ന് മിശ്രവിവാഹമാണന്നും ഡോ.അംബേദ്ക്കര്‍ സിദ്ധാന്തിക്കുന്നു. മാത്രമല്ല ഒരു മിശ്രവിവാഹത്തിലൂടെ തന്റെ കാഴ്ചപ്പാടിനോട് സ്വന്തം ജീവിതം കൊണ്ട് നീതിപുലര്‍ത്തുന്ന കാര്യത്തിലും അദ്ദേഹം വിജയിക്കുന്നു. അപ്പോള്‍ വര്‍ഗ്ഗസിദ്ധാന്തത്തെ കയ്യൊഴിഞ്ഞുള്ള കമ്മ്യൂണിസ്റ്റുകാരുടെ ജാതിവിവാഹങ്ങള്‍ പൊലെതന്നെ അംബേദ്ക്കര്‍ സിദ്ധാന്തത്തിനു വിരുദ്ധമായി അംബേദ്ക്കറൈറ്റുകള്‍ നടപ്പിലാക്കുന്ന സ്വന്തം ഉപജാതി വിവാഹങ്ങളും തുല്യമായ ഗുരുതര കുറ്റകൃത്യമായി അരളി കാണുന്നു.

                    കൃത്യമായ അംബേദ്ക്കര്‍ വായനയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യക്കു രണ്ടു പ്രത്യശാസ്ത്രങ്ങളാണുള്ളത്. ജാതികേന്ദ്രിത വ്യവസ്ഥയുടെ ആണിക്കല്ലായ ബ്രാഹ്മണിസവും, ജാതിരഹിത സാമൂഹ്യ വ്യവസ്ഥയുടെ പ്രായോഗികതയായ അംബേദ്ക്കറിസവും. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിലൂന്നിയുള്ള പുരോഗമന മാനവിക ചിന്ത എന്ന നിലയില്‍ അംബേദ്ക്കറിസം തന്നെയാണ് ആത്യന്തികമായി രാജ്യത്തെ മുഴുവന്‍ പൌരന്മാരിലും ഒഴുകി നിറയേണ്ടതായ മൂല്യധാര. പൂര്‍ണ്ണമായ അംബേദ്ക്കര്‍ വായന സമൂഹത്തിന്റെ എല്ലാത്തലങ്ങളിലും വികസിക്കേണ്ടത് ഇതിനാവശ്യമാണ്. സ്വന്തം സമുദായത്തെയല്ല, മറിച്ച് രാഷ്ട്രത്തെ ഒന്നടങ്കമാണ് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ അഭിമുഖീകരിച്ചിട്ടുള്ളത്.

                    അംബേദ്ക്കര്‍ തങ്ങളുടെതല്ല എന്ന പൊതുസമൂഹത്തിന്റെ നിഷേധ നിലപാടും, തങ്ങളുടെത് മാത്രമണ് അംബേദ്ക്കര്‍ എന്ന മട്ടിലുള്ള ചില ദലിത് കേന്ദ്രങ്ങളുടെ അതിവൈകാരിക നിലപാടും, ഒരുപോലെ തിരുത്തി എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. അരളി നില്‍ക്കുന്നത് അവിടെയാണ്. അംബേദ്ക്കര്‍ വായനയിലും ബോധ്യത്തിലും അധിഷ്ഠിതമായ വിശാലമായ സര്‍ഗ്ഗാത്മക ഹരിത ഭൂമിയായിരിക്കും അരളി എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. സമത്വ- സ്വാതന്ത്ര്യ- സാഹോദര്യ മൂല്യങ്ങളിലൂന്നിയുള്ള അംബേദ്ക്കറൈറ്റ് സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ജാതിരഹിത സമൂഹമെന്ന ബുദ്ധപദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്ന് അരളി വിശ്വസിക്കുന്നു. അംബേദ്ക്കറെ മാതൃകയായും, ശ്രീബുദ്ധനെ ഗുരുവായും സ്വീകരിച്ചു കൊണ്ടാണ് അരളിയുടെ യാത്ര എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു.

                    സംസ്ഥാന ഭാഷാ ഇന്‍സ്റ്റിസ്റ്റൂട്ട് പുറത്തിറക്കുന്ന അംബേദ്ക്കര്‍-വോളിയങ്ങളും, മറ്റു മുഖ്യധാരാ പ്രസാധകരുടെ സമാന രാഷ്ട്രീയ പുസ്തകങ്ങളും, അരളിയുടെ സ്വന്തം പ്രസിദ്ധീകരണങ്ങളും, ജാതി-മത-രാഷ്ട്രീയ വ്യത്യാസംകൂടാതെ അക്ഷരാന്വേഷികളായ മുഴുവന്‍ പേരിലും നേരിട്ട് എത്തിക്കുവാനുള്ള ശ്രമമാണ് അരളിയുടെ മുഖ്യപരിപാടി. ഒപ്പം, ചെറുതും വലുതുമായ അമ്പതോളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുവാനും അരളി തീരുമാനിച്ചിട്ടുണ്ട്.
 

                    രാളിനേയും തള്ളി മാറ്റുകയല്ല, മറിച്ച് മുഴുവന്‍ പേരെയും ചേര്‍ത്തുനിര്‍ത്തുക എന്നതാണ് അരളിയുടെ നയം. നൂറുശതമാനം സുതാര്യവും ജനാധിപത്യപരവും സാഹോദര്യാധിഷ്ഠിതവുമായ അരളിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍  നല്കി  ഐക്യദാര്‍ഢ്യപ്പെടുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറി ചരിത്രത്തില്‍ ഒരു ഒളിച്ചോട്ടം താങ്കള്‍ നടത്തുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ല. നന്ദി.
------------------------------------------------------------------------------
[ വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനായി പോസ്റ്റ് എഡിറ്റു ചെയ്തപ്പോള്‍ ഉണ്ടായിരുന്ന കമന്റുകള്‍ നഷ്ടപ്പെടുവാനിടയായി. അവയുടെ കോപ്പി താഴെ കൊടുക്കുന്നു]

ചാർ‌വാകൻ‌ said...

    ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യ്അത്തിലൂന്നിയുള്ള പുരോഗമന മാനവീക ചിന്ത എന്നനിലയിൽ അംബേദ്ക്കറിസം തന്നെയാണ് ആത്യന്തികമായും രാജ്യത്തെ മുഴുവൻ പൌരന്മാരിലും ഒഴുകിനിറയേണ്ടുന്ന മൂല്യധാര.പൂർണ്ണമായ അംബേദ്ക്കർ വായന സമൂഹത്തിന്റെ എല്ലാത്തലങ്ങളിലും വികസിക്കേണ്ടത് ഇതിനാവശ്യമാണ്.സ്വന്തം സമുദായത്തെയല്ല,മറിച്ച് രാഷ്ട്രത്തെ ഒന്നടങ്കമാണ് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ അഭിമുഖീകരിച്ചിട്ടുള്ളത്.

    5 November 2011 20:31

Vinodan said...

    പ്രശ്നത്തിന്റെ മര്‍മ്മത്ത് തന്നെ പിടിച്ചിരിക്കുന്നു. ഏറ്റവും ആവശ്യമാണ്‌ ഇത്...

    5 November 2011 20:47

K.M.Venugopalan said...

    Well said; however,the unpleasant truth about it all is that both people supposedly speaking as organic intellectuals as well as the 'brahmanic' leftists alike refuse to read Ambedkar in the manner it would mandate for democratization of our caste ridden society.Rather than Annihilation of Caste, both camps seem to be (probably without being much conscious about it)sharing the cause of perpetuating it by default! 5 November 2011 21:27

    5 November 2011 21:29

chithrakaran:ചിത്രകാരന്‍ said...

    Valare nannayirikkunnu. Braahmana jatheeyatha allenkil savarna bodhatthe thanneyaanu apalapikkendath. Abhivadyangal !!!

    5 November 2011 22:24

ഇ.എ.സജിം തട്ടത്തുമല said...

    ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഈ ഗ്രൂപ്പിനു യോജിക്കാൻ കഴിയുന്നതും കഴിയാത്തതുമായ പല അഭിപ്രായങ്ങളും. ഉണ്ട്. ജാതി ഇല്ലാതാകേണ്ടതാണെന്ന ഉറച്ച അഭിപ്രായം മാത്രം അറിയിച്ച് ഇപ്പോൾ സന്ദർശനം അറിയിച്ചു പോകുന്നു.അല്പം കൂടി തിരക്കൊഴിയുമ്പോൾ വീണ്ടും ഇതുവഴി വരും!

    6 November 2011 01:26

ഇ.എ.സജിം തട്ടത്തുമല said...

    ആശംസകൾ!

    6 November 2011 01:26

Anonymous said...

    .//// ഇന്ത്യയുടെ അടിസ്ഥാനപ്രശ്നം ജാതിയാണന്നും, അതിനുള്ള ക്രിയാത്മക പരിഹാരം ജാതിനിര്‍മ്മൂലനമാണന്നും, അതു നടപ്പിലാക്കാനുള്ള പ്രബലവഴികളിലൊന്ന് മിശ്രവിവാഹമാണന്നും ഡോ.അംബേദ്ക്കര്‍ സിദ്ധാന്തിക്കുന്നു//// "ജാതിവ്യവസ്ഥ തകര്ക്കാന് പറ്റിയ മാര്ഗം മിശ്രഭോജനമോ ,മിശ്രവിവാഹമോ അല്ലെന്നും ജാതിയുടെ അധിഷ്ഠാനമായ മതസങ്കല്പങ്ങളെ നശിപ്പിക്കുകയാണെന്നും ഞാന് പറഞ്ഞിരുന്നു "(ജാതിനിര്മൂലനം-ഡോ.അംബേദ്കര് സമ്പൂര്ണകൃതികള് വാല്യം 1 പേ 37) "മിശ്രഭോജനവും മിശ്രവിവാഹവും സംഘടിപ്പിക്കുകയും അതിനുവേണ്ടി പ്രക്ഷോഭം കൂട്ടുകയും ചെയ്യുന്നത് കൃത്രിമോപായങ്ങളിലൂടെ നിര്ബന്ധിച്ച് ആഹാരം കഴിപ്പിക്കുന്നതുപോലെയാണ് "(അതേ കൃതി. പേ 81. ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് 1996 നവം)

    9 November 2011 08:52

kaalamaadan said...

    അനോനിയുടെ അഭിപ്രായത്തില്‍ പറഞ്ഞിരിക്കുന്ന പോലെ ഡോ.അംബേദ്കറിന്രെ അബിപ്രായത്തിന് വിപരീതമായിട്ടാണെല്ലോ ചാര്‍വാകന്‍ ചേട്ടന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. അപ്പോള്‍ ചേട്ടന്‍ ജാതി നിര്‍മൂലനം ശരിയായി വായിച്ചിട്ടില്ലേ ? :-)

    9 November 2011 16:17 



Monday 25 April 2011

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ 11500 ലേറെ സംവരണ തസ്തിക അപഹരിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിർദ്ദേശിക്കുന്ന സംവരണ വ്യവസ്ഥ അട്ടിമറിച്ച്  എയ്ഡഡ് മാനേജ്മെന്റുകൾ നടത്തിയ നിയമനങ്ങളിലൂടെയാണ് ഇത്രയും തസ്തികകൾ നഷ്ഠമായത്.വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെയും,കേന്ദ്ര മാനവശേഷി വികസന മന്ത്രാലയവും,യു.ജി.സി യും വിവിധ ഘട്ടങ്ങളിലായി പുറപ്പെടുവിച്ച ഉത്തരുവുകളൂടേയും അടിസ്ഥാനത്തിൽ എയ്ഡഡ് സെക്റ്റർ റിസർവേഷൻ അജിറ്റേഷൻ കൌൺസിൽ(എ.എസ്.ആർ.എ.സി)നടത്തിയ വസ്തുതാ പഠനത്തിലാണ് അവസര നിഷേധത്തിന്റെ വ്യാപ്തി വെളിപ്പെട്ടത്.
              സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും നിയമനങ്ങളിൽ എസ്.ടി/എസ്.സി സംവരണം പാലിക്കണമെന്ന് 2005-ൽ കേന്ദ്രമാനവശേഷി വികസന മന്ത്രാലയം കർശന ഉത്തരവു നൽകിയിരുന്നു.ഇതനുസരിച്ച് യു.ജി.സി.യും നിർദേശങ്ങൾ പുറപ്പെടുവിച്ചു .എന്നാൽ ഈ ഉത്തരവുകൾ പാലിച്ചിട്ടുണ്ടോ എന്നു നോക്കാതെയാണ് എയ്ഡഡ് മേഖലയിലെ നിയമനങ്ങൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകുന്നത്.ഹയർ സെക്കൻഡറി,ഹൈസ്കൂൾ ,യു.പി.,എൽ.പി സ്കൂളുകളുടെ എണ്ണം 7966 ഉം.അധ്യാപക തസ്തിക 115140 ഉം ആണ്.ഇതനുസരിച്ച് ഹയർസെക്കണ്ടറി വരെയുള്ള സ്കൂൾ വിദ്യാഭ്യാസമേഖലയിൽ മാത്രം 11500 ഓളം തസ്തികകൾ ദലിത്-ആദിവാസി സമുദായങ്ങൾക്ക് അർഹതപ്പെട്ടതാണ്.ഇതിൽ നിലവിലെ എണ്ണം 447.മാത്രമേയുള്ളു.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കണക്കുപോലും ലഭ്യമല്ല.
              സംസ്ഥാനത്ത് 39 സർക്കാർ കോളേജുകളിലെ 2335 അധ്യാപകരിൽ 284പേർ പട്ടികജാതി വിഭാഗത്തിലും 34 പേർ പട്ടിക വിഭാഗത്തിലും പെട്ടവരാണ്.അതേസമയം150എയ്ഡഡ് കോളേജുകളിലെ 7199 അധ്യാപകരിൽ 11 പേർ മാത്രമാണ് ഈ വിഭാഗത്തിൽ പെടുന്നത്.