Monday 25 April 2011

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ 11500 ലേറെ സംവരണ തസ്തിക അപഹരിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിർദ്ദേശിക്കുന്ന സംവരണ വ്യവസ്ഥ അട്ടിമറിച്ച്  എയ്ഡഡ് മാനേജ്മെന്റുകൾ നടത്തിയ നിയമനങ്ങളിലൂടെയാണ് ഇത്രയും തസ്തികകൾ നഷ്ഠമായത്.വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെയും,കേന്ദ്ര മാനവശേഷി വികസന മന്ത്രാലയവും,യു.ജി.സി യും വിവിധ ഘട്ടങ്ങളിലായി പുറപ്പെടുവിച്ച ഉത്തരുവുകളൂടേയും അടിസ്ഥാനത്തിൽ എയ്ഡഡ് സെക്റ്റർ റിസർവേഷൻ അജിറ്റേഷൻ കൌൺസിൽ(എ.എസ്.ആർ.എ.സി)നടത്തിയ വസ്തുതാ പഠനത്തിലാണ് അവസര നിഷേധത്തിന്റെ വ്യാപ്തി വെളിപ്പെട്ടത്.
              സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും നിയമനങ്ങളിൽ എസ്.ടി/എസ്.സി സംവരണം പാലിക്കണമെന്ന് 2005-ൽ കേന്ദ്രമാനവശേഷി വികസന മന്ത്രാലയം കർശന ഉത്തരവു നൽകിയിരുന്നു.ഇതനുസരിച്ച് യു.ജി.സി.യും നിർദേശങ്ങൾ പുറപ്പെടുവിച്ചു .എന്നാൽ ഈ ഉത്തരവുകൾ പാലിച്ചിട്ടുണ്ടോ എന്നു നോക്കാതെയാണ് എയ്ഡഡ് മേഖലയിലെ നിയമനങ്ങൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകുന്നത്.ഹയർ സെക്കൻഡറി,ഹൈസ്കൂൾ ,യു.പി.,എൽ.പി സ്കൂളുകളുടെ എണ്ണം 7966 ഉം.അധ്യാപക തസ്തിക 115140 ഉം ആണ്.ഇതനുസരിച്ച് ഹയർസെക്കണ്ടറി വരെയുള്ള സ്കൂൾ വിദ്യാഭ്യാസമേഖലയിൽ മാത്രം 11500 ഓളം തസ്തികകൾ ദലിത്-ആദിവാസി സമുദായങ്ങൾക്ക് അർഹതപ്പെട്ടതാണ്.ഇതിൽ നിലവിലെ എണ്ണം 447.മാത്രമേയുള്ളു.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കണക്കുപോലും ലഭ്യമല്ല.
              സംസ്ഥാനത്ത് 39 സർക്കാർ കോളേജുകളിലെ 2335 അധ്യാപകരിൽ 284പേർ പട്ടികജാതി വിഭാഗത്തിലും 34 പേർ പട്ടിക വിഭാഗത്തിലും പെട്ടവരാണ്.അതേസമയം150എയ്ഡഡ് കോളേജുകളിലെ 7199 അധ്യാപകരിൽ 11 പേർ മാത്രമാണ് ഈ വിഭാഗത്തിൽ പെടുന്നത്.