tag:blogger.com,1999:blog-77969174014410738602024-03-13T05:44:42.823-07:00അരളിAmbedkar Readers Link.
അംബെദ്ക്കറെ വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടാനൊരിടം.ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.comBlogger11125tag:blogger.com,1999:blog-7796917401441073860.post-38065177164801673782011-12-17T00:14:00.000-08:002011-12-17T00:14:05.301-08:00മുല്ലപെരിയാർ -അരളിയുടെ പോസ്റ്റർ<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhrvRUlgwEJsm0m73uODWPEGspmt9KxPhOb34uliIoo97SJ0kDBrJUKR7Zky-eGOZ6FRBpvM2XFE8KLh6Ge79K0St-lY-GUR1KefswJ_IKLpu8R6EOF3O1WcOYPQ80ZiWRVZGDnf2majA/s1600/areli+poster.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhrvRUlgwEJsm0m73uODWPEGspmt9KxPhOb34uliIoo97SJ0kDBrJUKR7Zky-eGOZ6FRBpvM2XFE8KLh6Ge79K0St-lY-GUR1KefswJ_IKLpu8R6EOF3O1WcOYPQ80ZiWRVZGDnf2majA/s320/areli+poster.jpg" width="226" /></a></div>മുല്ലപെരിയാർ വിഷയത്തിൽ അരളിയുടെ നിലപാടുകൾ പോസ്റ്റർ രൂപത്തിൽ കൊടുക്കുന്നു.താല്പര്യമുള്ളവർ ബന്ധപ്പെടുക.സി.എസ്.രാജേഷ്.9605985334</div>ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com6tag:blogger.com,1999:blog-7796917401441073860.post-56158982891091648582011-11-12T21:15:00.000-08:002011-11-12T21:15:11.793-08:00അരളിയുടെ മറുപടി.<div dir="ltr" style="text-align: left;" trbidi="on"><div style="color: #cc0000;"><u><i>അരളി അതിന്റെ നിലപാടുകൾ വ്യക്തമാക്കിയതായിരുന്നു കഴിഞ്ഞ പോസ്റ്റ്.അതിൽ അനൊണിയായി കമന്റ് എഴുതിയ സുഹൃത്ത്,മിശ്രവിവാഹം അംബെദ്ക്കറുടെ നിലപാടല്ലന്ന് സൂചിപ്പിക്കുന്നു.ഈ വിഷയത്തിൽ അരളിയുടെ നിലപാട് അല്പം കൂടി വിപുലമായതിനാൽ അതും പോസ്റ്റാക്കുന്നു.</i></u></div> ഒരു വിഭാഗംപേര് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ ഇടുങ്ങിയ മനോഭാവമോ സമീപനമോ ആയിരുന്നില്ല ഇന്ത്യന്‍ ജാതി പ്രശ്നത്തിന്മേല് ഡോ. ബി.ആര് അംബേദ്കര്‍ പുലര്‍ത്തി<br />
<div>യിട്ടുള്ളത് എന്നത് നിസ്തര്‍ക്കമാണ്. ജാതി ചിന്തയില്‍ നിന്ന് വിമുക്തമായതോ സ്വത്വപ്രശ്നങ്ങളെ അംഗീകരിക്കുന്നതോ സാമൂഹ്യ ബഹുസ്വരതയെ സ്വീകരിക്കുവാന്‍ തയ്യാറുള്ളതോ ആയ വരേണ്യവിഭാഗത്തില്‍പ്പെടുന്ന ഒരു</div><div>ജനാധിപത്യകാരന്‍ എങ്ങനെ ദലിതുകള്‍ക്കോ അംബേദ്ക്കറൈറ്റുകള്‍ക്കോ ശത്രുവാകും? ‘ഒരു മേലാളന് ഒരുനല്ല മനുഷ്യനാകാനോ ഒരു നല്ല മനുഷ്യന് ഒരു മേലാളനാകാനോ കഴിയില്ല’ എന്ന അംബേദ്കര്‍ വാചകത്തിലെ മേലാളന് സവര്‍ണ്ണനും നല്ലമനുഷ്യന് കീഴാളനുമെന്ന് തെറ്റിദ്ധരിച്ച് നടക്കുന്നവരോട് എന്തുപറയാന്‍. മേലാളന്,</div><div>കീഴാളന്, ജനാധിപത്യകാരന്‍ തുടങ്ങിയ എല്ലാ സാമൂഹ്യവകഭേദങ്ങളും അതേരീതിയില്‍ തന്നെ ഏതുജാതിയിലും ഉപജാതിയിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ജാതിക്കെതിരായ സമരമുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കേണ്ടവ മാത്ര മ ല്ല ആത്മഗതമായി അവനവ ന്റെ നെഞ്ചിലേക്ക് തുരന്നിറക്കതു കൂടിയാണ് .</div> മിശ്രവിവാഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ ദലിതനായ പുരുഷനും വരേണ്യയായ സ്ത്രീയും തമ്മിലുള്ളത് എന്നുള്ള ഒരു മുന്‍വിധിയാണ് പലരും വെച്ചുപുലര്‍ത്തുന്നത്. മറിച്ചുള്ള എത്രയോ ഉദാഹരണങ്ങള്‍ നമുക്കിടയി <div>ലുണ്ട് . എന്നു മാത്രമല്ല എല്ലാ വിഭാഗം മനുഷ്യര്‍ തമ്മിലും മിശ്ര വിവാഹം നടക്കതുല്ലാ. രു പരും ദലിതുകളല്ലാതെ നടക്കുന്ന മിശ്രവിവാഹങ്ങളോട് മുഖംതിരിച്ചുപോകാനുള്ള സ്വാതന്ത്യ്രം ‘ദലിതുവൈകാരികന്മാര്‍ക്ക്’</div><div>ഉണ്ടെന്നുള്ളത് സമ്മതിക്കുമ്പോള്‍ തന്നെ അദലിതുകള്‍ക്കിടയില്‍ നടക്കുന്ന മിശ്രവിവാഹങ്ങളെക്കൂടി രാജ്യത്തെ ജാതിനിര്‍മ്മൂലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തത്വത്തില്‍ വിലയിരുത്തുവാനാണ് അരളിക്ക് താല്പര്യം.</div><div> അംബേദ്ക്കര്‍ പറയുന്നു “ഉപജാതികള്‍തമ്മിലുള്ള സംയോജനം സാദ്ധ്യമാണെന്ന് കരുതുകയാണെങ്കില്‍ ഉപജാതികളുടെ നിര്‍മ്മാര്‍ജനം തുടര്‍ന്ന് ജാതികളുടെ നിര്‍മ്മാര്‍ജനത്തിന് വഴിതെളിക്കുമെന്ന് എന്താണുറപ്പ്? പ്രത്യുത</div>ഉപജാതികളുടെ നശീകരണത്തോടെ പ്രക്രിയ അവസാനിക്കാനാണ് സാദ്ധ്യത(!). അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ഉപജാതികളുടെ നാശം ജാതികളെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുവാനും ദ്രോഹകരമാക്കുവാനും അധി<div>കാരപൂര്‍ണ്ണമാക്കാനും മാത്രമേ ഉതകുകയുള്ളൂ”. (പേജ് നമ്പര്‍ 94, ജാതിനിര്‍മ്മൂലനം - പരിഭാഷ റ്റി.കെ. നാരായണന്, പ്രസാധകര് ബഹുജന്‍ സാഹിത്യഅക്കാദമി) ഉപജാതികളുടെ ലയനം, ഉപജാതികളുടെ നിര്‍മ്മൂലനം മാത്രമേ സാദ്ധ്യമാക്കുന്നുള്ളൂ എന്നും മറിച്ച് സമഗ്രമായൊരു ജാതിനിര്‍മ്മൂലനത്തിന് അതുകാരണമാകുന്നില്ല എന്നുതന്നെ യാണ് അംബേദ്കര്‍ സൂചിപ്പിക്കുന്നത്. ഉപജാതികള്‍ കൂടിച്ചേര്‍ന്ന സംവിധാനങ്ങളായ എന്‍.എസ്സ്.എസ്സ്., എസ്സ്.</div>എന്‍.ഡി.പി. സമൂഹങ്ങളും അവതമ്മില്‍ നടക്കുന്ന പലവിധതര്‍ക്കങ്ങളും മുകളില്‍ പറഞ്ഞ അംബേദ്കറുടെ വാദങ്ങള്‍ക്ക് ഉദാഹരണമാകുന്നുണ്ട് . “യഥാര്‍ത്ഥ പരിഹാരമാര്‍ഗ്ഗം മിശ്രവിവാഹമാണെന്ന് എനിക്ക് ബോദ്ധ്യമായിട്ടുണ്ട്. രക്തസംയോജനം മാത്രമേ ബന്ധുക്കളെന്ന വികാരം സൃഷ്ടിക്കുകയുള്ളു. ബന്ധുമിത്രാദികളെന്നുള്ള വികാരംപരമപ്രധാനമായി തീരാതെ ജാതിയാല്‍ സൃഷ്ടിക്കപ്പെട്ട വേറിട്ടുനില്ക്കല് വികാരം-അന്യരാണെന്ന വികാരം-തിരോധാനം ചെയ്യുകയില്ല”. “ജാതിയെ തകര്‍ക്കാന്‍വേണ്ടിയുള്ള ഒരു യഥാര്‍ത്ഥ പരിഹാരമാണ് മിശ്രവിവാഹം. ജാതി <div>യുടെ ലായകമായി മറ്റൊന്നും ഉതകുകയില്ല” (അതേ പേജ് അതേ പുസ്തകം).</div><div> ‘മിശ്രഭോജനവും മിശ്രവിവാഹവും സംഘടിപ്പിക്കുന്നത് കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ ബലം പ്രയോഗിച്ച് തീറ്റിക്കുന്നതുപോലെയാണ്’ - എന്ന് അംബേദ്കര്‍ പറയുന്നതിനെ സൂക്ഷ്മമായി വായിച്ചാല്‍ ബലപ്രയോഗത്തിലൂടെയല്ലാതെ സ്വാഭാവികമായി നടക്കേണ്ട കാര്യമാണ് മിശ്രവിവാഹം എന്ന അര്‍ത്ഥതലത്തില്‍ എത്തിച്ചേരാവുന്നതേ</div>യുള്ളു. ‘ശാസ്ത്രങ്ങളില്‍ (?) അധിഷ്ഠിതമായ ദ്രോഹകരമായ മതധാരണകള്‍ തുടച്ചുവൃത്തിയാക്കി മനസ്സ് ശുചിയാക്കുമ്പോള്‍ ആരുംപറയാതെതന്നെ അവനോ അവളോ മിശ്രവിവാഹം ചെയ്യട്ടെ’യെന്നുള്ള ‘ജാതിനിര്‍മ്മൂലന’മെന്ന പ്രസംഗത്തിനിടയില്‍ അംബദ്കര്‍ സ്വീകരിക്കുന്ന നിലപാട് ഇതിനെ ശരിവെക്കുന്നുമുണ്ട്. <div> ബ്രാഹ്മണരേയും സവര്‍ണ്ണരേയും പറ്റി പറയുമ്പോള്‍ ‘അവന്മാരെ’ന്നും മറ്റും കൂടെചേര്ത്ത് പറയുന്നഅന്ധവൈകാരികത അവസാനിപ്പിച്ച് പുതിയകാലത്തിന് യോജിച്ച സംഘാടകരായി മാറുകയാണ് വേത്.‘ഞങ്ങളും-നിങ്ങളുമെന്ന ഞരമ്പു കുറുക്കലുകളല്ല, മറിച്ച് ‘നമ്മളെന്ന’ സാദ്ധ്യതയിലേക്കാണ് അംബേദ്കറിസത്തിന്റെ ആത്യന്തിക പ്രയാണം എന്ന് തിരിച്ചറിഞ്ഞ് സ്വയംമാറാന്‍ കഴിയാത്തവര്‍ ഒരു ‘ദലിതുകോളനി’ മാത്ര</div><div>മായി അംബേദ്കറിസത്തെ കേവലവത്കരിക്കുകയാണ് ചെയ്യുന്നത്. ദലിതര്‍ക്ക് ഭൂരിപക്ഷമില്ലാത്തതോ, ദലിതര്‍തന്നെ ഇല്ലാത്തതോ ആയ അംബേദ്കറൈറ്റ് മൂവ്മെന്റുകളും രാജ്യത്ത് വരുംകാലങ്ങളില്‍ സംഭവിക്കാനുള്ള സാദ്ധ്യതയാണ് നമ്മള് കല്‍പ്പിക്കുന്നത് .</div> ചുരുക്കത്തില്‍ പ്രണയത്തിന്റെയോ സൌഹൃദത്തിന്റെയോ കാലത്ത് നടക്കുന്ന സംവാദങ്ങളിലൂടെ സംഭവിക്കുന്ന കൃത്യമായ രാഷ്ട്രീയ ബോദ്ധ്യപ്പെടലിന്റെ അടിസ്ഥാനത്തിലുള്ള മിശ്രവിവാഹങ്ങളാണ് കാലഘട്ടത്തിന്റെ<div>ആവശ്യം. അത്തരം രാഷ്ട്രീയ ജീവിതങ്ങള്‍ക്ക് ഇന്ത്യന്‍ സാമൂഹ്യപരിഷ്കരണ പ്രക്രിയയില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. ഉപജാതികള്‍ തമ്മിലുള്ളതായാലും, ജാതികള്‍തമ്മിലുള്ളതായാലും, മതങ്ങള്‍തമ്മിലുള്ളതായാലും.</div><div>പുതിയൊരു സംസ്കാരം അവ ഉത്ഘാടനം ചെയ്യുന്നുണ്ട്. ഈ സത്യത്തെ ചുമ്മാതങ്ങ് നിരാകരിച്ചുകൂടാ.</div></div>ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com11tag:blogger.com,1999:blog-7796917401441073860.post-59786790352993631652011-11-10T02:47:00.000-08:002011-11-10T07:27:06.315-08:00അരളി-നിലപാടുകൾ.<div dir="ltr" style="text-align: left;" trbidi="on"><span style="font-size: large;"><b>ARELI</b> - <u><i>A socio democratic forum for Nature, Litterateur, Art and Culture and Human Rights </i></u></span><br />
<br />
<span style="font-size: large;"><span style="color: #cc0000;">ആമുഖം :-</span><br />
<span style="font-size: x-large;">ജാ</span>തി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ കൂടാതെ, രാജ്യത്തെ പരമാവധി വ്യക്തികളില്‍ അംബേദ്ക്കര്‍ അവബോധം വളര്‍ത്തുന്നതിലൂടെ ജാതിനിര്‍മ്മൂലനത്തില്‍ (Annihilation of caste) അധിഷ്ഠിതമായതും, ഉന്നത മാനവ മൂല്യങ്ങളാല്‍ ദൃഡപ്പെടുന്നതും, സമത്വ-സ്വാതന്ത്ര്യ-സാഹോദര ബോധത്താല്‍ ബഹുസ്വരവുമായി തീരുന്ന ഒരു സാമൂഹ്യ-ജനാധിപത്യ വ്യവസ്ഥിതി സാദ്ധ്യമാക്കുന്നതിന് സഹായകമാകും വിധത്തിലുള്ള സര്‍ഗാത്മക-രാഷ്ട്രീയ ഇടപെടലുകളിലൂടെ, കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ പാര്‍ശ്വവത്കൃത ജനവിഭാഗത്തിന്റെ ചുവടും-താളവും-സ്വരവും-ചായവുമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് അരളി രൂപം കൊണ്ടിരിക്കുന്നത്.<br />
രാജ്യത്തെ ചരിത്രകാരന്മാരുടെ കണ്ണും വെട്ടത്ത് ഒരു നിഴലനക്കമായ് പോലും ഇടം ലഭിക്കാതെ പോയ കീഴാള ജനതയുടെ ചരിത്രപ്രവേശനത്തിനും, ആത്മപ്രകാശനത്തിനുമായി നിരന്തരമദ്ധ്വനിക്കുന്ന ബുദ്ധിജീവികള്‍, കവികള്‍, കലാകാരന്മാര്, രാഷ്ട്രിയ-സാമൂഹ്യ-സംഘടനാ സ്ഥാപകര്‍, ഗായകര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയ മുഴുവന്‍ മഹത് വ്യക്തികളേയും സുമനസ്സുകളേയും എല്ലാ നവജനാധിപത്യ പ്രസ്ഥാനങ്ങളേയും അരളി അഭിമാനത്തോടെ അഭിവാദ്യം ചെയ്യുന്നു. Ambedkar Readers Link എന്ന വേരിന്റെ ചുരുക്കെഴുത്താണ് 'അരളി’(Areli) വിവിധ ജാതിമത രാഷ്ട്രീയക്കാരും, ദരിദ്ര-ദലിത-ന്യൂനപക്ഷ-സ്ത്രീ-പരിസ്ഥിതി-മനുഷ്യാവകാശ-ബഹുസ്വര രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരും, അംബേദ്ക്കര്‍ എന്ന പ്രത്യശാസ്ത്രകാരനെ ആദരവോടെ നോക്കി കാണുന്നവരുമായ കേരളത്തിലെ ഒരുപറ്റം കവികള്‍, കഥാകാരന്മാര്, ശില്പികള്, ചിത്രകാരന്മാര്, ചലചിത്ര-നടകപ്രവര്‍ത്തകര്‍ , ഗായകര്‍, മറ്റുകലാകാരന്മാര്, സഹൃദയര്‍, മിശ്രവിവാഹിതര്‍, പരിസ്ഥിതി - സ്ത്രീ പ്രവർത്തകര്‍, സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ ഗൌരവമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍, എന്നിവര്‍ സമ്മേളിക്കുന്ന ഒരു ‘നാടന്‍ കൂട്ടുകെട്ടാ’ണിത്.</span><br />
<span style="font-size: large;"> <br />
<span style="font-size: x-large;">ഫ്യൂ</span>ഡല് വരേണ്യതയുടെ മലീമസ അന്തര്‍വാഹിനികള്‍ക്ക് നിര്‍ബാധം വിഹരിക്കുവാന്‍ പാകത്തില്‍ അടിത്തട്ടാകെ രഹസ്യചാലുകള് തീര്‍ത്തിട്ടുള്ള ചതിത്തറകളായി മാറിയിട്ടുണ്ട് ഇന്ന് ജനാധിപത്യ-മതേതര-സാംസ്കാരിക ഇടങ്ങള്‍. ഒരുപക്ഷേ ഭാഷയിലെ തന്നെ പ്രധാന വ്യാജവാക്കുകളാണിവ. ജനാധിപത്യവാദി, മതേതരവാദി, സാംസ്കാരികനായകര്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഇവിടെ ചിലരെല്ലാം അന്യോന്യം അണിയിച്ചു രസിക്കുന്ന (രാജകൊട്ടാരങ്ങളില്‍ നിന്നും ആരംഭിച്ചതും, ബ്രാഹ്മണക് നൂലിഴകളാല്‍ നിര്‍മ്മിക്കപ്പെട്ടതും, പുതിയ കാലത്ത് കാമ്പും കഴമ്പും തീരെയില്ലാത്തതിനാല് തള്ളിപ്പറയേണ്ടുന്നതുമായ) പൊന്നാടകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍. ജനാധിപത്യം എന്നപേരില്‍ അരങ്ങേറുന്നത് നഗ്നമായ ജാതിയാധിപത്യം തന്നെയാണ്. ഇലക്ഷന് എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം തിരഞ്ഞെടുപ്പ് എന്നല്ലെന്നും, നാട്ടിലെ പ്രബല സമുദായങ്ങള്‍ ഏതൊക്കെയാണോ, അവ തമ്മിലുള്ള ബലാബലം എന്നതാണന്നും അനുഭവത്തിലൂടെ ആര്‍ക്കും ബോധ്യപ്പെടുന്നു. സംവരണം തുടരുന്നതിനാല്‍ തുച്ഛമായ പരിഗണനയെങ്കിലും ദലിതുകൾക്ക് ലഭിച്ചുവരുന്നു. (<span style="color: blue;">റിസര്‍വേഷന്‍ ഇല്ലാത്ത രാജ്യസഭയെ നിരീക്ഷിച്ചാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഹൃദയമെന്തെന്ന് പിടികിട്ടിയേക്കാം</span>). അനേകമായുള്ള മറ്റു ചെറുജാതികളെ സംബന്ധിച്ച് മേലില്‍ ഒരു പാല് സൊസൈറ്റി അംഗത്വം പോലും സ്വപ്നം കാണാന്‍ കഴിയാത്തവിധം കാടുപിടിച്ചിട്ടുണ്ട്, ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ഏറ്റവും തുറന്ന ഇടമായ ഇന്ത്യന്‍ ജനാധിപത്യ രംഗം ഇന്ന്.<br />
<br />
<span style="font-size: x-large;">പ</span>ലപ്പോഴും സാംസ്കാരിക നായകര്‍ എന്ന വിശേഷണത്തോടെ ചില മതേതരവാദികളെ മുന്നില്‍ നിര്‍ത്തിയാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ‘പ്രബല സമുദായ പ്രീണന അജണ്ട’ തന്ത്രപരമായി നടപ്പിലാക്കുന്നത്. ഒരു സെക്യുലറിസ്റ്റ് ആവുക എന്നത്, ഇന്ന് വളരെ ലളിതമായ ഏര്‍പ്പാടായി മാറിയിട്ടുണ്ട്. മക്കള്‍ക്ക് ദൈവത്തിന്റെ പേരൊഴിവാക്കി പകരം പൂവിന്റേയോ മറ്റൊ പേരിടുന്നതുപോലെയുള്ള കൊച്ചുകാര്യങ്ങളിലൂടെ ഒരാള്‍ മതേതരവാദി എന്ന ബഹുമതിക്ക് അര്ഹതപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വകാര്യമായി അദ്ദേഹം പുലര്‍ത്തുന്ന ജാതി ജീവിതത്തിന്റെ കാര്യത്തില്‍ എല്ലാവരും കണ്ണടക്കുകയും ചെയ്യുന്നു. ആഘോഷിക്കപ്പെടുന്ന ഒരു മതേതരവാദിയുടെ സ്വന്തം വിവാഹവും, മക്കളുടെ വിവാഹവും, സ്വന്തം ജാതിയില്‍ നിന്നാകുന്നത് അത്ര നിഷ്കളങ്കമായ കാര്യമല്ല. കാരണം ഇന്ത്യയില്‍ മതമല്ല, ജാതി തന്നെയാണ് പ്രധാനപ്രശ്നം. കേവലം ഹിന്ദുമതത്തിന്റെ ആഭ്യന്തരകാര്യമായി അതൊതുങ്ങി നില്ക്കുന്നില്ല. ജാതിഹിന്ദുക്കളില്‍ നിന്നും നേരിടേണ്ടിവരുന്ന സ്ഥൂലവും, സൂക്ഷമ്വുമായ തിക്താനുഭവങ്ങള്‍ ഏതാണ്ട് അതേപടി തന്നെ മറ്റ് മതസ്ഥരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്നുണ്ട് കീഴാളജനതയ്ക്ക്. ഹിന്ദുമതക്കാര്‍ എന്നനിലക്ക് മൊത്തത്തിൽ നോക്കികാണുകയല്ല ഇതര മതസ്ഥര്‍ ചെയ്യുന്നത്. ഒരോ ജാതിയോടും ഓരോ സമീപനം തന്നെയാണ് അവരിൽ ബഹുഭൂരിപക്ഷവും പുലര്‍ത്തിപോരുന്നത്. ആ മതങ്ങള്‍ക്കുള്ളില്‍ നിന്നാകട്ടെ ദലിത് ജീവിതാസ്വസ്ഥതകള് മറനീക്കി പുറത്തുവരുകയും ചെയ്യുന്നു. അപ്പോള്‍, മതേതരവാദി'യെന്ന 'കള്ളക്കൊത്ത് ' അവസാനിപ്പിച്ച് ഒരു ജാതിയേതരവാദിയായി ജീവിക്കാന്‍ നമ്മള് തയ്യാറുണ്ടോ എന്ന ചോദ്യത്തിനാണ് കൂടുതല്‍ പ്രസക്തി. <b style="color: blue;">മതേതരത്വം എന്ന വാക്കിന്റെ സ്ഥാനത്ത് 'ജാതിയേതരത്വം' എന്ന ഗൌരവ വാക്കാണ് സ്ഥാപിക്കപ്പെടേണ്ടത്.</b> അതായത് എല്ലാത്തരം ജാതി സങ്കുചിത ചിന്തകള്‍ക്കും, പരിലാളനകള്‍ക്കും പുറത്തുകടന്ന വ്യക്തിയായി പരിണമിച്ചുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷട്രീയത്തിലെ മത-ജാതി ഏറ്റക്കുറച്ചലുകളുടെ സ്ഥിതിവിവര കണക്കുകള്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യുന്ന രീതിയാണ് കൂടുതല്‍ ശരി എന്ന് അരളി വിലയിരുത്തുന്നു.<br />
<br />
<span style="font-size: x-large;">വി</span>വാഹം പോലെയുള്ള അതിസൂക്ഷമ് കാര്യങ്ങളിലൂടെ സമൂഹത്തില്‍ ജാതി നിലനിര്‍ത്തുന്നതില്‍ വര്‍ഗ്ഗീയവാദികള്‍ക്കുള്ള പങ്ക് തന്നെയാണ്, പുരോഗമനവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്ഗ്ഗവാദികള്ക്കും, ഒപ്പം ജാതിവിരുദ്ധര്‍ എന്നവകാശപ്പെടുകയും, സ്വന്തം ഉപജാതിയില്‍ നിന്ന് തന്നെ ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്ന ഒരുവിഭാഗം അംബേദ്ക്കറൈറ്റുകള്ക്കുമുള്ളത് എന്ന് അരളി മനസ്സിലാക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നം ജാതിയാണന്നും, അതിനുള്ള ക്രിയാത്മക പരിഹാരം അതിന്റെ നിര്‍മ്മൂലനമാണന്നും, അതു നടപ്പിലാക്കാനുള്ള പ്രധാന വഴികളിലൊന്ന് മിശ്രവിവാഹമാണന്നും ഡോ.അംബേദ്ക്കര്‍ സിദ്ധാന്തിക്കുന്നു. മാത്രമല്ല ഒരു മിശ്രവിവാഹത്തിലൂടെ തന്റെ കാഴ്ചപ്പാടിനോട് സ്വന്തം ജീവിതം കൊണ്ട് നീതിപുലര്‍ത്തുന്ന കാര്യത്തിലും അദ്ദേഹം വിജയിക്കുന്നു. അപ്പോള്‍ വര്‍ഗ്ഗസിദ്ധാന്തത്തെ കയ്യൊഴിഞ്ഞുള്ള കമ്മ്യൂണിസ്റ്റുകാരുടെ ജാതിവിവാഹങ്ങള് പൊലെതന്നെ അംബേദ്ക്കര്‍ സിദ്ധാന്തത്തിനു വിരുദ്ധമായി അംബേദ്ക്കറൈറ്റുകള്‍ നടപ്പിലാക്കുന്ന സ്വന്തം ഉപജാതി വിവാഹങ്ങളും തുല്യമായ ഗുരുതര കുറ്റകൃത്യമായി അരളി കാണുന്നു.<br />
<br />
<span style="font-size: x-large;">കൃ</span>ത്യമായ അംബേദ്ക്കര്‍ വായനയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യക്കു രണ്ടു പ്രത്യശാസ്ത്രങ്ങളാണുള്ളത്.<u style="color: #cc0000;"><b> ജാതികേന്ദ്രിത വ്യവസ്ഥയുടെ ആണിക്കല്ലായ ബ്രാഹ്മണിസവും, ജാതിരഹിത സാമൂഹ്യ വ്യവസ്ഥയുടെ പ്രായോഗികതയായ അംബേദ്ക്കറിസവും. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിലൂന്നിയുള്ള പുരോഗമന മാനവിക ചിന്ത എന്ന നിലയില്‍ അംബേദ്ക്കറിസം തന്നെയാണ് ആത്യന്തികമായി രാജ്യത്തെ മുഴുവന്‍ പൌരന്മാരിലും ഒഴുകി നിറയേണ്ടതായ മൂല്യധാര.</b></u> പൂര്‍ണ്ണമായ അംബേദ്ക്കര്‍ വായന സമൂഹത്തിന്റെ എല്ലാത്തലങ്ങളിലും വികസിക്കേണ്ടത് ഇതിനാവശ്യമാണ്. സ്വന്തം സമുദായത്തെയല്ല, മറിച്ച് രാഷ്ട്രത്തെ ഒന്നടങ്കമാണ് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ അഭിമുഖീകരിച്ചിട്ടുള്ളത്.<br />
<br />
<span style="font-size: x-large;">അം</span>ബേദ്ക്കര് തങ്ങളുടെതല്ല എന്ന പൊതുസമൂഹത്തിന്റെ നിഷേധ നിലപാടും, തങ്ങളുടെത് മാത്രമണ് അംബേദ്ക്കര്‍ എന്ന മട്ടിലുള്ള ചില ദലിത് കേന്ദ്രങ്ങളുടെ അതിവൈകാരിക നിലപാടും, ഒരുപോലെ തിരുത്തി എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. അരളി നില്‍ക്കുന്നത് അവിടെയാണ്. അംബേദ്ക്കര്‍ വായനയിലും ബോധ്യത്തിലും അധിഷ്ഠിതമായ വിശാലമായ സര്‍ഗ്ഗാത്മക ഹരിത ഭൂമിയായിരിക്കും അരളി എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. സമത്വ- സ്വാതന്ത്ര്യ- സാഹോദര്യ മൂല്യങ്ങളിലൂന്നിയുള്ള അംബേദ്ക്കറൈറ്റ് സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ജാതിരഹിത സമൂഹമെന്ന ബുദ്ധപദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്ന് അരളി വിശ്വസിക്കുന്നു. അംബേദ്ക്കറെ മാതൃകയായും, ശ്രീബുദ്ധനെ ഗുരുവായും സ്വീകരിച്ചു കൊണ്ടാണ് അരളിയുടെ യാത്ര എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു.<br />
<br />
<span style="font-size: x-large;">സം</span>സ്ഥാന ഭാഷാ ഇന്‍സ്റ്റിസ്റ്റൂട്ട് പുറത്തിറക്കുന്ന അംബേദ്ക്കര്‍-വോളിയങ്ങളും, മറ്റു മുഖ്യധാരാ പ്രസാധകരുടെ സമാന രാഷ്ട്രീയ പുസ്തകങ്ങളും, അരളിയുടെ സ്വന്തം പ്രസിദ്ധീകരണങ്ങളും, ജാതി-മത-രാഷ്ട്രീയ വ്യത്യാസംകൂടാതെ അക്ഷരാന്വേഷികളായ മുഴുവന്‍ പേരിലും നേരിട്ട് എത്തിക്കുവാനുള്ള ശ്രമമാണ് അരളിയുടെ മുഖ്യപരിപാടി. ഒപ്പം, ചെറുതും വലുതുമായ അമ്പതോളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുവാനും അരളി തീരുമാനിച്ചിട്ടുണ്ട്.<br />
</span><br />
<span style="font-size: large;"> <span style="font-size: x-large;">ഒ</span>രാളിനേയും തള്ളി മാറ്റുകയല്ല, മറിച്ച് മുഴുവന്‍ പേരെയും ചേര്‍ത്തുനിര്‍ത്തുക എന്നതാണ് അരളിയുടെ നയം. നൂറുശതമാനം സുതാര്യവും ജനാധിപത്യപരവും സാഹോദര്യാധിഷ്ഠിതവുമായ അരളിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്കി ഐക്യദാര്ഢ്യപ്പെടുവാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറി ചരിത്രത്തില്‍ ഒരു ഒളിച്ചോട്ടം താങ്കള്‍ നടത്തുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ല. നന്ദി.</span><br />
<span style="font-size: large;">------------------------------------------------------------------------------ </span><br />
<div style="color: red;"><span style="font-size: large;">[ <i><b><span style="font-size: small;">വിട്ടു പോയ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനായി പോസ്റ്റ് എഡിറ്റു ചെയ്തപ്പോള്‍ ഉണ്ടായിരുന്ന കമന്റുകള്‍ നഷ്ടപ്പെടുവാനിടയായി. അവയുടെ കോപ്പി താഴെ കൊടുക്കുന്നു</span></b></i>]</span></div><br />
<span style="font-size: large;"><span style="color: blue;">ചാർവാകൻ</span> said...<br />
<br />
<span style="color: #b45f06;">ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യ്അത്തിലൂന്നിയുള്ള പുരോഗമന മാനവീക ചിന്ത എന്നനിലയിൽ അംബേദ്ക്കറിസം തന്നെയാണ് ആത്യന്തികമായും രാജ്യത്തെ മുഴുവൻ പൌരന്മാരിലും ഒഴുകിനിറയേണ്ടുന്ന മൂല്യധാര.പൂർണ്ണമായ അംബേദ്ക്കർ വായന സമൂഹത്തിന്റെ എല്ലാത്തലങ്ങളിലും വികസിക്കേണ്ടത് ഇതിനാവശ്യമാണ്.സ്വന്തം സമുദായത്തെയല്ല,മറിച്ച് രാഷ്ട്രത്തെ ഒന്നടങ്കമാണ് അദ്ദേഹം തന്റെ എഴുത്തുകളിലൂടെ അഭിമുഖീകരിച്ചിട്ടുള്ളത്. </span><br />
<br />
5 November 2011 20:31 <br />
<br />
<span style="color: blue;">Vinodan</span> said...<br />
<br />
<span style="color: #b45f06;">പ്രശ്നത്തിന്റെ മര്‍മ്മത്ത് തന്നെ പിടിച്ചിരിക്കുന്നു. ഏറ്റവും ആവശ്യമാണ് ഇത്... </span><br />
<br />
5 November 2011 20:47 <br />
<span style="color: blue;"></span><br />
<span style="color: blue;">K.M.Venugopalan</span> said...<br />
<br />
<span style="color: #b45f06;">Well said; however,the unpleasant truth about it all is that both people supposedly speaking as organic intellectuals as well as the 'brahmanic' leftists alike refuse to read Ambedkar in the manner it would mandate for democratization of our caste ridden society.Rather than Annihilation of Caste, both camps seem to be (probably without being much conscious about it)sharing the cause of perpetuating it by default! 5 November 2011 21:27 </span><br />
<br />
5 November 2011 21:29 <br />
<br />
<span style="color: blue;">chithrakaran:ചിത്രകാരന്</span> said...<br />
<br />
<span style="color: #b45f06;">Valare nannayirikkunnu. Braahmana jatheeyatha allenkil savarna bodhatthe thanneyaanu apalapikkendath. Abhivadyangal !!!</span> <br />
<br />
5 November 2011 22:24 <br />
<br />
<span style="color: blue;">ഇ.എ.സജിം തട്ടത്തുമല</span> said...<br />
<br style="color: #b45f06;" /><span style="color: #b45f06;"> ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഈ ഗ്രൂപ്പിനു യോജിക്കാൻ കഴിയുന്നതും കഴിയാത്തതുമായ പല അഭിപ്രായങ്ങളും. ഉണ്ട്. ജാതി ഇല്ലാതാകേണ്ടതാണെന്ന ഉറച്ച അഭിപ്രായം മാത്രം അറിയിച്ച് ഇപ്പോൾ സന്ദർശനം അറിയിച്ചു പോകുന്നു.അല്പം കൂടി തിരക്കൊഴിയുമ്പോൾ വീണ്ടും ഇതുവഴി വരും!</span> <br />
<br />
6 November 2011 01:26 <br />
<br />
<span style="color: blue;">ഇ.എ.സജിം തട്ടത്തുമല</span> said...<br />
<br />
<span style="color: #b45f06;">ആശംസകൾ!</span> <br />
<br />
6 November 2011 01:26 <br />
<br />
<span style="color: blue;">Anonymous </span>said...<br />
<br style="color: #b45f06;" /><span style="color: #b45f06;"> .//// ഇന്ത്യയുടെ അടിസ്ഥാനപ്രശ്നം ജാതിയാണന്നും, അതിനുള്ള ക്രിയാത്മക പരിഹാരം ജാതിനിര്മ്മൂലനമാണന്നും, അതു നടപ്പിലാക്കാനുള്ള പ്രബലവഴികളിലൊന്ന് മിശ്രവിവാഹമാണന്നും ഡോ.അംബേദ്ക്കര്‍ സിദ്ധാന്തിക്കുന്നു//// "ജാതിവ്യവസ്ഥ തകര്‍ക്കാന്‍ പറ്റിയ മാര്‍ഗം മിശ്രഭോജനമോ ,മിശ്രവിവാഹമോ അല്ലെന്നും ജാതിയുടെ അധിഷ്ഠാനമായ മതസങ്കല്പങ്ങളെ നശിപ്പിക്കുകയാണെന്നും ഞാന്‍ പറഞ്ഞിരുന്നു "(ജാതിനിര്‍മൂലനം-ഡോ.അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 1 പേ 37) "മിശ്രഭോജനവും മിശ്രവിവാഹവും സംഘടിപ്പിക്കുകയും അതിനുവേണ്ടി പ്രക്ഷോഭം കൂട്ടുകയും ചെയ്യുന്നത് കൃത്രിമോപായങ്ങളിലൂടെ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കുന്നതുപോലെയാണ് "(അതേ കൃതി. പേ 81. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1996 നവം) </span><br />
<br />
9 November 2011 08:52 <br />
<br />
<span style="color: blue;">kaalamaadan </span>said...<br />
<br />
<span style="color: #b45f06;">അനോനിയുടെ അഭിപ്രായത്തില്‍ പറഞ്ഞിരിക്കുന്ന പോലെ ഡോ.അംബേദ്കറിന്രെ അബിപ്രായത്തിന് വിപരീതമായിട്ടാണെല്ലോ ചാര്‍വാകന്‍ ചേട്ടന് പോസ്റ്റ് ഇട്ടിരിക്കുന്നത്. അപ്പോള്‍ ചേട്ടന് ജാതി നിര്‍മൂലനം ശരിയായി വായിച്ചിട്ടില്ലേ ? :-) </span><br />
<br />
9 November 2011 16:17 </span><br />
<br />
<span style="font-size: large;"><br />
</span></div>ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com1tag:blogger.com,1999:blog-7796917401441073860.post-78112855057191431992011-04-25T08:30:00.000-07:002011-04-25T08:30:33.267-07:00എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ 11500 ലേറെ സംവരണ തസ്തിക അപഹരിച്ചു<div dir="ltr" style="text-align: left;" trbidi="on">കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിർദ്ദേശിക്കുന്ന സംവരണ വ്യവസ്ഥ അട്ടിമറിച്ച് എയ്ഡഡ് മാനേജ്മെന്റുകൾ നടത്തിയ നിയമനങ്ങളിലൂടെയാണ് ഇത്രയും തസ്തികകൾ നഷ്ഠമായത്.വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെയും,കേന്ദ്ര മാനവശേഷി വികസന മന്ത്രാലയവും,യു.ജി.സി യും വിവിധ ഘട്ടങ്ങളിലായി പുറപ്പെടുവിച്ച ഉത്തരുവുകളൂടേയും അടിസ്ഥാനത്തിൽ എയ്ഡഡ് സെക്റ്റർ റിസർവേഷൻ അജിറ്റേഷൻ കൌൺസിൽ(എ.എസ്.ആർ.എ.സി)നടത്തിയ വസ്തുതാ പഠനത്തിലാണ് അവസര നിഷേധത്തിന്റെ വ്യാപ്തി വെളിപ്പെട്ടത്.<br />
<b> സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും നിയമനങ്ങളിൽ എസ്.ടി/എസ്.സി സംവരണം പാലിക്കണമെന്ന് 2005-ൽ കേന്ദ്രമാനവശേഷി വികസന മന്ത്രാലയം കർശന ഉത്തരവു നൽകിയിരുന്നു</b>.ഇതനുസരിച്ച് യു.ജി.സി.യും നിർദേശങ്ങൾ പുറപ്പെടുവിച്ചു .എന്നാൽ ഈ ഉത്തരവുകൾ പാലിച്ചിട്ടുണ്ടോ എന്നു നോക്കാതെയാണ് എയ്ഡഡ് മേഖലയിലെ നിയമനങ്ങൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകുന്നത്.ഹയർ സെക്കൻഡറി,ഹൈസ്കൂൾ ,യു.പി.,എൽ.പി സ്കൂളുകളുടെ എണ്ണം <span style="color: blue;">7966</span> ഉം.അധ്യാപക തസ്തിക <span style="color: blue;">115140 ഉം </span>ആണ്.ഇതനുസരിച്ച് ഹയർസെക്കണ്ടറി വരെയുള്ള സ്കൂൾ വിദ്യാഭ്യാസമേഖലയിൽ മാത്രം <span style="color: blue;">11500</span> ഓളം തസ്തികകൾ ദലിത്-ആദിവാസി സമുദായങ്ങൾക്ക് അർഹതപ്പെട്ടതാണ്.ഇതിൽ നിലവിലെ എണ്ണം <span style="color: blue;">447.</span>മാത്രമേയുള്ളു.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കണക്കുപോലും ലഭ്യമല്ല.<br />
സംസ്ഥാനത്ത് <span style="color: blue;">39 </span>സർക്കാർ കോളേജുകളിലെ <span style="color: blue;">2335</span> അധ്യാപകരിൽ<span style="color: red;"> </span><span style="background-color: blue; color: blue;"></span><span style="color: blue;">284</span>പേർ പട്ടികജാതി വിഭാഗത്തിലും <span style="color: blue;">34</span> പേർ പട്ടിക വിഭാഗത്തിലും പെട്ടവരാണ്.അതേസമയം<span style="background-color: blue;">150</span>എയ്ഡഡ് കോളേജുകളിലെ <span style="color: blue;">7199 </span>അധ്യാപകരിൽ <span style="color: blue;">11 </span>പേർ മാത്രമാണ് ഈ വിഭാഗത്തിൽ പെടുന്നത്. <br />
<br />
<br />
</div>ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com4tag:blogger.com,1999:blog-7796917401441073860.post-46496912647868641352010-09-12T17:53:00.000-07:002010-09-12T17:53:15.994-07:00അംബേദ്കറുടെ ഇസ്ലാം വിരോധം !<u style="color: #0b5394;"><i><span style="font-size: large;">ആമുഖം</span></i></u><span style="font-size: large;">:-</span><i><span style="color: blue;">ഞാനിട്ട</span> <a href="http://manavikanilapadukal.blogspot.com/2010/07/blog-post_30.html"><b>‘കൈവെട്ടും മുസ്ലീം പ്രതിനായകത്വവും’</b></a> <span style="background-color: #f3f3f3;"><span style="color: blue;">എന്ന പോസ്റ്റില്‍</span> </span><a href="http://www.blogger.com/profile/07705346859632266241"><b>ശ്രീ.മുരളി(murali)</b></a>-<span style="color: blue;">യുടെ</span> <a href="http://manavikanilapadukal.blogspot.com/2010/07/blog-post_30.html?showComment=1281804646624#c852201472453980336"><b>കമന്റില്‍</b></a>, <span style="color: blue;">അംബേദ്ക്കറൈറ്റുകള്‍ക്ക് മുസ്ലീം ജനതയോടുള്ള സാഹോദര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. അത്, ബുദ്ധമതത്തെ നശിപ്പിച്ച മതമാണ് ഇസ്ലാം എന്നതുകൊണ്ടാണത്രെ !. വായൂജിത് (വിഹഗ വീഷണം)സമാനമായൊരു നിരീക്ഷണമാണു നടത്തിയിരിക്കുന്നത്. സംഘപരിവാരങ്ങളുടെ നിരവധി കമന്റുകളില്‍ "മുസ്ലീം ഭീകര"രില്‍ നിന്നും ദലിതരെ രക്ഷപെടുത്തേണ്ടതിന്റെ ആവശ്യവും സമൂഹത്തെ ശുദ്ധീകരിക്കേണ്ടുന്ന അടിയന്തര കടമയും അക്കമിട്ടു പറയുന്നു. ചിത്രകാരന് എന്ന ബ്ലോഗര്‍ മുസ്ലീം പേടി കാരണം ഏതാണ്ട് ഉന്മാദാവസ്ഥയിലുമാണ്. യുക്തിവാദികള്‍, മാര്‍ക്സിസ്റ്റുകള്‍, തികഞ്ഞ മാനവികതാവാദികള്‍(?) എന്നിവര്‍ ആഗോളഭീകരരായി ഇസ്ലാമിനെ കാണുമ്പോള്‍, കീഴാളപക്ഷത്തുനിന്നും ചിലതു സൂചിപ്പിക്കേണ്ടിവരുന്നു.</span></i><br />
<br />
<span style="font-size: large;">ഇന്ത്യാചരിത്രത്തില്‍ അതിക്രമങ്ങളുടേയും അധിനിവേശങ്ങളുടെയും ഭരണാധികാര സ്ഥാപനങ്ങളുടെ തകര്‍ച്ചകളുടെയും കഥകള്‍ ഒരുപാടുണ്ട്. അതില്‍ ബുദ്ധമതത്തിന്റെ തകര്‍ച്ചയില്‍ ഇസ്ലാംഭരണാധികാരികളുടെ പങ്ക് അംബേദ്ക്കര്‍ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ എന്തുകൊണ്ട് 'ബ്രാഹ്മണിസം' തകര്‍ന്നില്ല എന്ന ചോദ്യം നിര്‍ണായകമാണ് ! ബുദ്ധമതത്തിന്റെ തകര്‍ച്ചയോടൊപ്പം തന്നെ ബ്രാഹ്മണിസത്തിന്റെ ബീഭത്സമായ ഉയിര്‍ത്തെഴുന്നേല്‍ക്കലാണ് ദലിതുകളുടെയും മറ്റ് പാര്‍ശ്വവത്കൃതരുടെയും വിമോചനത്തിന് വിലങ്ങു തടിയാകുന്നത്. മൌര്യ രാജാധികാരത്തെ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണാധിപത്യത്തിന്റെ സുദീര്‍ഘകാലം തുടങ്ങുന്നത്. ചില ഇടുങ്ങിയ മതബോധമുള്ള മുസ്ലീം ഭരണാധികാരികള്‍ ബ്രാഹ്മണിസവുമായി സന്ധിചെയ്ത് സ്വയം വരേണ്യവല്‍ക്കരിക്കുകയും ചെയ്തു. ഇവരുടെ ചിന്താശൂന്യതയാണ് ബുദ്ധമതത്തിന്റെ സര്‍വ്വനാശത്തിനു വഴിയൊരുക്കിയത്. ഇതേ സമയം ഇസ്ലാമിക നൈതികത ഉള്‍കൊണ്ട് ചില ഭരണാധികാരികള്‍ എടുത്ത നടപടികള്‍ കീഴാള ജനസമൂഹത്തിന്റെ അതിജീവനത്തിനും കാരണമായി എന്ന് ഗെയില്‍ ഓംവേദ് നിരീക്ഷിക്കുന്നു. (കീഴാള മുന്നേറ്റമായ ഭക്തിപ്രസ്ഥാനത്തിനു കാരണമായത് ഇസ്ലാമിക ദാര്‍ശനിക പദ്ധതികളായിരുന്നുവെന്നും കൂടി അവര്‍ പറയുന്നുണ്ട്).അതായത് ഏറ്റുമുട്ടലിന്റേയും ഇഴുകിച്ചേരലിന്റേയും വഴിയില്‍ ഭരണകൂടം സ്ഥാപിക്കപ്പെടുമ്പോള്‍, മതം എന്ന നിലക്ക് കീഴാള ജനതയെ വലിയതോതില്‍ ആകര്‍ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തത് ഇസ്ലാമാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്ണമാകുകയും ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ വിജയവും ഹിന്ദു നവോത്ഥാന പരിശ്രമങ്ങളും ഇസ്ലാമിന്റെ അപരത്വവത്ക്കരണവും അന്യവത്ക്കരണവും ഏതാണ്ട് പൂര്‍ണ്ണമായി. ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കിത് വായിച്ചെടുക്കാം. ഹിന്ദു മധ്യവര്‍ഗ്ഗബോധം കഥകളിലൂടെയും രൂപകങ്ങളിലൂടെയും നിര്‍മ്മിച്ചെടുത്ത് അടിത്തട്ടിലേക്കു വ്യാപിപ്പിച്ചതാണ് ദേശത്തെ ‘നെടുകേ പിളര്ന്നവര് ‘ എന്ന മുസ്ലീമിനുള്ള ഖ്യാതി. അതിന്റെ വര്‍ത്തമാനകാലതുടര്‍ച്ചയാണ് ‘മതരാഷ്ടം’, ‘സദാചാരകോടതി” (ശരിയത് / താലിബാന്) എന്നീ ‘ഭീകര രൂപങ്ങളെ’ ന്യൂനപക്ഷ വര്‍ഗ്ഗീയഭീകരതയായി അടയാളപ്പെടുത്തുകയും രണ്ടാംതരം പൌരത്വം കല്പിക്കുകയും ദേശക്കൂറ് തെളിയിക്കേണ്ടത് ബാധ്യതയാവുകയും ചെയ്യുന്നത്. അതിന് കമ്മ്യൂണിസ്റ്റെന്നോ, സോഷ്യലിസ്റ്റന്നോ ഭേദമില്ല (കെ.ഇ.എന്‍/പോക്കര് എന്നിവരുടെ ഗതികേട് നോക്കണേ!).മുപ്പത് കോടി ജനസംഖ്യയുള്ളൊരു മത സമൂഹത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഒരു ചെറിയ പ്രസ്ഥാനത്തെ നോക്കിയാണ് ഈ ഹാലിളക്കം എന്നറിയണം.<br />
</span><br />
<span style="font-size: large;">ഇസ്ലാംപേടി എനിക്കും ഉണ്ടായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. കാരണം ഒരടഞ്ഞ മത സമൂഹമായായിരുന്നു ഇക്കാലമത്രയും അത് നിലനിന്നത്. എന്നാല്‍ ഉല്പതിഷ്ണുക്കളായ ഒരു<br />
വിഭാഗം സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും കീഴാളപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നു. ചെങ്ങറ പോലെ നിര്‍ണ്ണായകവും, ചരിത്രപരവുമായ ഒരു സമരത്തിനെ എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്ത ഘട്ടത്തില്‍ ‘സോളിഡാരിറ്റി’യെന്ന യുവജന സംഘടനയാണ് സഹായവുമായെത്തിയതെന്ന് , സലീന പ്രാക്കാനം (മാധ്യമം ആഴ്ചപ്പതിപ്പില്‍) അനുസ്മരിക്കുന്നു. ഡി എച്ച് ആര് എം ഭരണകൂടത്താലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും ആക്രമിക്കപ്പെടുകയും വര്‍ക്കല കൊലപാതകം ഇവരുടെ മേല്‍ കെട്ടിവെച്ച് അവരെ ഭീകരരായി ചിത്രീകരിച്ച് അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍, കൊല്ലം -തിരുവനന്തപുരം ജില്ലകളിലെ ബാര്‍ അസോസിയേഷനുകളുടെ, നിയമ സഹായം കൊടുക്കണ്ട എന്ന തീരുമാനപ്രകാരം അഡ്വക്കേറ്റുമാര്‍ വക്കാലത്ത് ഏറ്റെടുക്കണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ സോളിഡാരിറ്റി, SDPI തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് മനുഷ്യത്വപരമായി നിയമസഹായം കൊടുത്ത് അവരെ സഹായിക്കാന്‍ തയ്യാറായതെന്നും അതിന്റെ നേതാക്കള്‍ പറയുന്നു. കൂടാതെ NCHRO, PUCL ഉം സഹായിച്ചു. (ഭീകരന്മാരുടെ അജണ്ടയെന്നും പറഞ്ഞ് ചാടി വീഴുമെന്നറിയാം).<br />
</span><br />
<span style="font-size: large;">ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രവും ആഴ്ചപ്പതിപ്പും പൌരസമൂഹത്തിനു മുന്നില്‍ വന്‍സംവാദ സാദ്ധ്യതയാണ് തുറന്നത്. അതിലൂടെയാണ് ദലിത് വിഷയങ്ങളും സംവാദങ്ങളും കുറേയെങ്കിലും പുറത്തു വന്നത്.(മാതൃഭൂമി ആഴ്ച്പ്പതിപ്പ് പിന്നീടാണ് ഈ ലൈനെടുത്തത്). മൂലധന ശേഷി തീരെയില്ലാത്ത ഒരു സമൂഹത്തിന് അതുണ്ടാക്കിയ ഗുണം ചെറുതല്ല.</span><br />
<br />
<span style="font-size: large;">അംബേദ്ക്കറെ ഇസ്ലാം വിരുദ്ധനായി സ്ഥാപിക്കുന്നവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. <u><b><i>വിഭജനനാന്തര ആധുനിക-ജനാധിപത്യ ഭരണ സംവിധാനത്തില്‍ സംവരണം അടക്കം ന്യുനപക്ഷ പദവിയും പരിഗണനകളും സ്ഥാപിച്ചു കൊടുത്തത് മഹാനായ ബാബാസാഹിബ് അംബേദ്ക്കര്‍ തന്നെയാണ്.</i></b></u> ഈ പരിരക്ഷകളും സിവില്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാവാന്‍ മുസ്ലീം സമൂഹത്തിനു കാരണമായിട്ടുണ്ട്. അതിന്റെ ആന്തരികമായ ശേഷി ബഹുസ്വരതയെ നിര്‍ണയിക്കുന്ന വ്യവഹാരമായി നിലനില്ക്കും. അത് ന്യൂനപക്ഷ വര്‍ഗീയതയെന്ന കമ്മ്യ്യുണിസ്റ്റ്/(കു)യുക്തിവാദങ്ങളില്‍ തട്ടി തകരുന്നതല്ല.<br />
</span>ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com20tag:blogger.com,1999:blog-7796917401441073860.post-70434429012499149402010-06-17T22:23:00.000-07:002010-06-17T22:46:04.717-07:00ഡോ. നല്ലതമ്പിതേരക്ക് ആദരാഞ്ജലികള്‍ !!!!<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWkT5s5jllqtZLZQXu-lSjYjgR9QAV4iB9b4d0gjBn9Ml38PjEERMgRbW0qxGhAXKvfJFD5iSEr3nMrlCMNkqFoJ4pJxpo0bNNzjgCEDZU-JDZcI96R8oP0pdlwd2JUPFXwyl3Hb675ow/s1600/30234_42057.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWkT5s5jllqtZLZQXu-lSjYjgR9QAV4iB9b4d0gjBn9Ml38PjEERMgRbW0qxGhAXKvfJFD5iSEr3nMrlCMNkqFoJ4pJxpo0bNNzjgCEDZU-JDZcI96R8oP0pdlwd2JUPFXwyl3Hb675ow/s400/30234_42057.jpg" width="400" /></a></div><span style="font-size: large;"><b>ഡോ</b></span>.<b>നല്ലതമ്പി തേര</b> അന്തരിച്ചു. അരളിയുടെ ആദരാഞ്ജലികള്‍ !!.<br />
<br />
<b><span style="font-size: large;">കേ</span></b>രളത്തിലെ ആദിവാസി ഭൂസമരത്തില്‍ നിര്‍ണായക വ്യക്തിത്വമായിരുന്നു ഡോ.നല്ലതമ്പി തേര. എന്തു കൊണ്ടെന്നാല്‍, ആദിവാസികളുടെ ജന്മാവകാശമായിരുന്ന ഭൂമി നഷ്ടപ്പെട്ടപ്പോള്‍ അതു തിരിച്ചു പിടിക്കാന്‍ 1975-ല്‍ തന്നെ കേരള നിയമസഭ ഏകകണ്ഠമായി നിയമം പാസാക്കുകയുണ്ടായി. എന്നാല്‍ ഒരിക്കല്‍ പോലും അത് നടത്തിയെടുക്കാനോ, നേടിയെടുക്കാനോ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയ്യാറാകാതിരുന്ന ഘട്ടത്തില്‍ കോടതി വ്യവഹാരത്തിലൂടെ, ഈ നിയമം എന്തുകൊണ്ടു നടപ്പിലാവുന്നില്ല എന്ന് സര്‍ക്കാരിനെ കൊണ്ട് പറയിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഡോ.നല്ലതമ്പിയുടെ ചരിത്രപരമായ പ്രാധാന്യം. ആദിവാസിദ്രോഹ നിയമ നിര്‍മ്മാണം നടത്തിയ , വിപ്ലവ-ഗാന്ധിയന്‍ കക്ഷികള്‍ക്കെതിരെ (ഗൌരിയമ്മയെ നന്ദിയോടെ ഓര്‍ക്കുന്നു) ആദിവാസിക്കു സമരം ചെയ്യാന്‍ സാഹചര്യമൊരുക്കിയതും സുപ്രീംകോടതിവരെ വ്യവഹാരങ്ങളുമായി ഈ വലിയ മനുഷ്യന് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണ്. <br />
<b><span style="font-size: large;">ത</span></b>മിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ജനിച്ചു. എം.ബി.ബി.എസ്സിനു പുറമേ നിയമബിരുദവും നേടി. ആദിവാസി സ്ത്രീയെ വിവാഹം കഴിച്ച് വയനാട്ടില്‍ തന്നെ താമസിച്ചു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കെതിരെ ലോകസഭയില്‍ മത്സരിച്ചിട്ടുണ്ട്. 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിലും വയനാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. നിരവധി തവണ കുടിയേറ്റക്കാരുടെ ആക്രമണത്തിനു<br />
വിധേയമായിട്ടുണ്ട്.<br />
<br />
<b style="background-color: cyan; color: black;"><span style="font-size: large;">ഇ</span>ന്ന് ഇടതുപക്ഷ രാഷ്ട്രീയ സംവാദയിടങ്ങളില്‍ സ്വത്വ രാഷ്ട്രീയം അവമതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വേളയില്‍, അതുമാത്രമെ അദിവാസികളുടെയും കീഴാളരുടെയും അതിജീവനത്തിനുള്ള പോരാട്ടത്തിന് ഉപകാരപ്പെടൂ എന്നും മറ്റ് രാഷ്ട്രീയമെല്ലാം അവരെ നിരന്തരം വഞ്ചിക്കുക മാത്രമേ ചെയ്യൂവെന്നും സ്വന്തം പോരാട്ടത്തിലൂടെയും അനുഭവങ്ങളിലൂടെയും പഠിപ്പിച്ചു തന്ന മനുഷ്യസ്നേഹിയായ ഡോ.നല്ലതമ്പി തേരയുടെ വേര്‍പാടില്‍, കേരളത്തിലെ ദലിത്-ആദിവാസി ജനസമൂഹത്തോടൊപ്പം ‘അരളി’ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.</b>ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com5tag:blogger.com,1999:blog-7796917401441073860.post-52231920321133587492010-06-14T10:13:00.000-07:002010-06-14T10:13:54.706-07:00അഥവാ ആത്മാവുമായി ഒരഭിമുഖം പൊതു സമൂഹ പുരോഗമനപക്ഷം ദലിതുകളോടും മറ്റ് സംവരണീയസമുദായങ്ങളോടും പുലർത്തുന്ന സൈഹൃദസമീപനത്തിന്റെ അടിത്തട്ടുയാഥാർത്ഥ്യമാണ് ഇവിടെ പരിശോധിക്കപ്പേടുന്നത്.തങ്ങളുടെ മത-ജാതിവിരുദ്ധ പുരോഗമനപരത എത്രത്തോളം വാസ്തവമാണ് എന്നറിയാനുള്ള സ്വയം പരിശോധന-അഥവാ ആത്മാവുമായി ഒരു അഭിമുഖം.<br />
1.മറ്റാർക്കും കൊടുക്കുന്ന സ്വീകരണവും പരിഗണനയും തന്നെയാണോ എന്റെ വീട്ടിൽ നാട്ടിലെ ദലിതുകൾക്കും കൊടുക്കാറ്.YES/NO.<br />
2.അപ്പൂപ്പൻ,അമ്മൂമ്മ,അങ്കിൾ,ആന്റി തുടങ്ങിയ ബഹുമാന്യ പദങ്ങൾ കൊണ്ടുതന്നെയാണോ ഞാനും കുടുംബവും അവരെ സംബോധന ചെയ്യാറ്. YES/NO.<br />
3.എന്റെ വീട്ടിലെ ഗ്രഹപ്രവേശം,വിവാഹം തുടങ്ങിയ വിശേഷങ്ങൾക്ക് അവരേയും ക്ഷണീക്കാറുണ്ടോ.? yes/no.<br />
4.അവരുടെ വീടുകളിലെ വിവാഹം പോലുള്ള ചടങ്ങുകളീൽ പങ്കെടുക്കേണ്ടിവരുമ്പോൾ ഭക്ഷണം കഴിക്കുവാൻ ഞാൻ മടിക്കുന്നുണ്ടോ? yes/no.<br />
5.മറ്റുള്ളിടങ്ങളീലെന്നപോലെ ചുറ്റുവട്ടത്തെ ദലിതുവീടുകളിലെ വിശേഷങ്ങൾക്കും കുടുംബവുമൊത്താണോ ഞാൻ പോകാറ് ? yes/no.<br />
6.മറ്റുള്ളവരോടെന്നപോലെ അവരുടെ കുട്ടികളോടും ഇടപഴകിയാണോ എന്റെ വീട്ടിലെ കുഞ്ഞുങ്ങൾ വളരുന്നത് ? yes/no.<br />
7.തികഞ്ഞ മതേതരവാദിയായിരിക്കുമ്പോഴും എന്റെ വീടിന്റെ,സ്ഥാപനത്തിന്റെ,മക്കളുടെ പേരുകൾ മതത്തെ സൂചിപ്പിക്കാത്തതുതന്നെയാണോ ? yes/no.<br />
8.ബോധവൽക്കരണമെന്ന നിലക്ക് വീട്ടിൽ ജാതി ഒരു ചർച്ചാവിഷയമാക്കാൻ എനിക്കു കഴിയുന്നുണ്ടോ? yes/no.<br />
9.മനുഷ്യവിരുദ്ധമായ ഉപരിവർഗ്ഗ ഉൽപ്പന്നമെന്നനിലയിൽ ജാതിവ്യവസ്ഥയെ ദുർബലമാക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള ശ്രമം ഞാൻ നടത്തുന്നുണ്ടോ ? yes/no.<br />
10.ഒരു ജാതിരഹിത സമൂഹത്തിനുവേണ്ടി ജാതിവിട്ടുള്ള വിവാഹ ആഹ്വാനം മക്കൾക്കുനൽകുവാൻ എനിക്കു കഴിയുമോ ? yes/no.<br />
11.എന്റെ സൌഹൃദങ്ങൾക്ക് സമുദായം മാനദണ്ഡമാകുന്നുണ്ടോ ? yes/no.<br />
12.സ്വന്തം സമുദായക്കാർ മാത്രമോ,സമാന ജാതികളിൽ പെടുന്നവർ കൂടിമാത്രമോ ഉള്ളതാണോ എന്റെ സൈഹൃദവലയം? yes/no<br />
13.ചുറ്റുവട്ടത്തെ ദലിതുകൾ കൂടീന്റെയോ കുടുബാംഗങ്ങളുടേയോ നാട്ടുസൌഹൃദങ്ങളീൽ അംഗങ്ങളായുണ്ടോ?yes/no.<br />
14.എന്റെ സുഹൃത്തുക്കളുടെ,മറ്റുപരിചയക്കാരുടെ ബിസിനസ് കൂട്ടായ്മകളിൽ ദലിതുകൾ ഉൾപ്പെടുന്നുണ്ടോ ? yes/no.<br />
15.ജാതിനോക്കി ഞാൻ വോട്ടു ചെയ്തിട്ടുണ്ടോ? yes/no.<br />
16.ജാതിവാലിന്റെ ഉപയോഗം പച്ചയായ ജാതിയുടെ ഉപയോഗം തന്നെയാകയാൽ ആ പ്രവണതയെ ഞാൻ എതിർക്കുന്നുണ്ടോ?yes/no.<br />
17.ജാതിവാലുള്ളവരെ ബഹിഷ്ക്കരിക്കുക എന്ന ഏറ്റവും പുരോഗമനപരമായ മുദ്രാവാക്യം ഉയർന്നാൽ ഞാൻ അതിനെ പിന്തുണയ്ക്കുമോ? yes/no.<br />
18.കുട്ടിയുടെയോ കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ,സ്വീകരിക്കുമോ ?yes/no.<br />
19.കുട്ടിയുടെയോ,കൂടപ്പിറപ്പിന്റേയോ കാമുകൻ/കാമുകി ഉയർന്ന ജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിനെ എതിർക്കുമോ സ്വീകരിക്കുമോ ? yes/no.<br />
20.പ്രേമിക്കുന്ന വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.<br />
21.കാമിക്കുന്ന വ്യക്തി താണജാതിയിൽ പെടുന്നു എന്നറിയുമ്പോൾ ഞാനതിൽ തുടരുമോ,പിന്മാറുമോ ?yes/no.<br />
22.ജാതിവ്യവസ്ഥയ്ക്കെതിരെ ജീവിതംകൊണ്ട് ചെയ്യുന്ന വോട്ട് എന്നനിലയിൽ ജാതിവിട്ടുള്ള വിവാഹത്തിന് എനിക്കു സാധിക്കുമോ? yes/no.<br />
23.ഒരു ദലിത് വ്യക്തിയെ വിവാഹം കഴിക്കുന്നതിന് എനിക്കു കഴിയുമോ ?yes/no.<br />
24.മനസ്സുകൊണ്ട് ജാതിവിട്ടിറങ്ങുവാൻ എനിക്കു സാധിക്കുമോ ? yes/no.<br />
25.പുരോഗമന വാദിയായി മനസാക്ഷി എന്നെ അംഗീകരിക്കുന്നുണ്ടോ ?yes/no.<br />
താങ്കൾ ഒരേസമയം ജാതിയിലും ജാതിയില്ലായ്മയിലും ജീവിക്കുന്ന ഉഭയജീവിയാണന്നോ അല്ലെന്നോ പ്രഖ്യാപിക്കുക,ഈ ചോദ്യാവലിയുടെ ലക്ഷ്യമല്ല.മറിച്ച് അനുഭവങ്ങളുടെ ഇത്തരം നൂറുനൂറു സൂക്ഷ്മ മുനകളിൽ ഉരഞ്ഞുനീറിയാണ് ഒരു ശരാശരി ദലിതുജീവിതം കടന്നു പോകുന്നത് എന്ന യാഥാർത്ഥ്യം പങ്കുവെയ്ക്കുകയായിരുന്നു അരളി.എവിടെ ജാതി എന്ന വേദനാജനകമായ ചോദ്യത്തിന് ‘’ഓക്സിജനും ഹൈഡ്രജനും ‘’പോലെ എവിടെയും എന്നാണുത്തരം.മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമിരിക്കുന്നത് ജാതിയാണന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.അച്ഛൻ കട്ടിൽകീഴിലില്ല എന്ന ശിശു ബുദ്ധിയുപേക്ഷിച്ച് യാഥാർത്ഥ്യങ്ങൾക്കുനേരേ കണ്ണുതുറന്നുപിടിക്കുവാൻ നമ്മൾ തയ്യാറായേ പറ്റൂ.രഹസ്യമായി ജാതിരാഷ്ട്രീയം പറയുകയല്ല,രാഷ്ട്രീയത്തിന്റെ ജാതിരഹസ്യങ്ങൾ പരസ്യമായി പറയുകയാണ് അംബേദ്ക്കറൈറ്റുകൾ ചെയ്യുന്നത്.കടലും-കടലാടിയും പോലെ ഇതുരണ്ടും രണ്ടായിരിക്കുന്നു.കേരളത്തിലെ ഞെട്ടിക്കുന്ന ദലിതുപിന്നോക്കാവസ്ഥയെ പുറത്തുള്ള ദലിതാവസ്ഥയുമായി താരതമ്മ്യംചെയ്ത് മഹത്വവൽക്കരിക്കാനുള്ള ശ്രമം ബാലിശമാണ്.സമീപ സംസ്ഥാനങ്ങളീൽ നിലനിൽക്കുന്ന ചായക്കടകളിലെ ഡബിൾ ഗ്ലാസ്സ് സിസ്റ്റം ചില കേന്ദ്രങ്ങൾ ഇവിടെ ചർച്ചയാക്കുന്നതിന്റെ ലക്ഷ്യം മറ്റാരേയും പോലെ സ്വന്തം നാട്ടിൽ ഹോട്ടൽ തുറന്നു ജീവിക്കുവാൻ ഒരു ദലിതൻ എന്തുകൊണ്ട് കേരളത്തിൽ ഇനിയും സാധിക്കുന്നില്ല എന്ന ചോദ്യത്തിൽ നിന്നുള്ള ശ്രദ്ധതിരിക്കൽ തന്നെയാണ്.( c.s.rajesh)ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com4tag:blogger.com,1999:blog-7796917401441073860.post-69183710510512756202010-06-13T03:31:00.000-07:002010-06-13T03:31:42.407-07:00ദളിത് വാദത്തിലെ മാനവികത !! <span style="font-size: x-large;">ജ</span>ന്തുതയുടെ ഈ കാട്ടുകാലത്ത് മാനവികതയുടെ പക്ഷത്ത് സത്യസന്ധമായി നിലകൊള്ളുന്നവരാണ് യഥാര്‍ത്ഥ പുരോഗമനവാദികള്‍. ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും ലിംഗത്തിന്റേയും സമ്പത്തിന്റെയും പേരിലുണ്ടാകുന്ന ഏതുവിധത്തിലുള്ള ആധിപത്യശ്രമങ്ങളേയും ഇരകള്‍ക്കൊപ്പം നിന്നു ചെറുക്കേണ്ടവരാണവര്‍. ഒളിവിലോ തെളിവിലോ ജാതിയില്ലാത്തവനാണ് ഹ്യൂമനിസ്റ്റ്. എങ്കില്‍ മറ്റാരേക്കാളും മുമ്പ് ഒരു അംബേദ്ക്കറൈറ്റിനെ നമുക്കങ്ങനെ വിളിക്കാം . അംബേദ്ക്കറൈറ്റുകള്‍ ജാതിവാദികളല്ല. മറിച്ച് രാജ്യത്തെ ഒന്നാമത്തെ ജനാധിപത്യവാദികളാണ്; ജനാധിപത്യം എന്ന വാക്കിന്റെ കൃത്യമായ അര്‍ത്ഥത്തില്‍.<br />
<br />
<span style="font-size: large;">ദ</span>ലിത് വാദം ജാതിവാദമല്ല. അത് സകല വഴിവക്കുകളിലും മറഞ്ഞിരിക്കുന്ന ബ്രാഹ്മണിക സുസ്സജ്ജത ബോധ്യപ്പെട്ടുകൊണ്ടുള്ള ജാഗ്രതപ്പെടലാണ്. ബ്രാഹ്മണിസം എന്ന പ്രയോഗം ബ്രാഹ്മണജാതിക്കുനേരേയുള്ള കലഹിക്കലല്ല. ജാതിവ്യവസ്ഥ തന്ത്രപൂര്‍വം നിലനിര്‍ത്തി പോകുവാനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു മതസംവിധാനത്തിന്റെ പേരാണ്. സവര്‍ണതയെന്നാല്‍ വെളുത്ത തൊലിനിറമല്ല, അത് ഹീനവും മനുഷ്യത്വരഹിതവുമായ, പകരുന്ന ഇന്ത്യന്‍ മാനസിക രോഗമാണ്. ഈ അര്‍ത്ഥത്തില്‍ അനേകം ഉദ്യോഗസ്ഥ ദലിതരും, തത്തുല്യരായ മറ്റു സംവരണീയരും ജ്ഞാനബോധത്തിന്റെ കുറവുകൊണ്ട് സവര്‍ണരായി പരിവര്‍ത്തനപ്പെട്ടും, സമരസപ്പെട്ടും ജീവിക്കുന്നതു കാണാം . <br />
<br />
<span style="font-size: large;">അ</span>ധികാര ഭൂമികയില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ രീതികള്‍ ഏതൊരാളേയും സവര്‍ണ്ണഹൃദയനാക്കുകയാണ് ഇന്ത്യയില്‍.<br />
ജാതിയുടെ അകലങ്ങള്‍ പരസ്പരം പാലിക്കുന്ന അനേകം അവാന്തരവിഭാഗങ്ങളായി രാജ്യത്തെ ഉപരിവര്‍ഗ്ഗവും ദരിദ്രവര്‍ഗ്ഗവും നെടുകയും കുറുകയും വിഘടിച്ചു നില്‍ക്കുന്നുവെന്ന അതീവ സങ്കീര്‍ണ്ണമായ സാഹചര്യം ലോകത്ത് ഇന്ത്യയെ വേര്‍തിരിച്ചു നിര്‍ത്തുന്നു. <i style="background-color: yellow;"><b>അപ്പോള്‍ ജാതിയുടെ സമ്പൂര്‍ണ്ണമായ ഇല്ലാതാക്കലിനെ മാത്രമേ ഇന്ത്യന്‍ വിപ്ളവമെന്ന് വിളിക്കുവാന്‍ പാടുള്ളൂ എന്നു വരുന്നു.</b></i><span style="background-color: yellow;"> </span><i style="background-color: yellow;"><b>ജാതിയെന്ന പരമമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന് പദ്ധതികളില്ലാത്ത ഒരു തത്വശാസ്ത്രത്തിനും, തുച്ഛമായ പരിധികള്‍ക്കപ്പുറമുള്ള പ്രവേശനം ഇന്ത്യയില്‍ സാധ്യമല്ല.</b></i><span style="background-color: yellow;"> </span>മറിച്ചുള്ള വാദങ്ങള്‍ യുക്തിക്കു നിരക്കുന്നതുമല്ല. മറ്റ് രാജ്യങ്ങളില്‍ ഉള്ളതുപോലെ തൊഴിലാളി വര്‍ഗ്ഗത്തിന് പൊതുവായ ഒരു വര്‍ഗ്ഗാനുഭവമോ, വര്‍ഗ്ഗജീവിതമോ ഇന്ത്യയില്‍ സംഭവിക്കുന്നില്ല. പകരം തൊഴിലാളികള്‍ എന്ന വര്‍ഗ്ഗാനുഭവത്തേക്കാള്‍ നിഷ്ഠൂരമായ ജാത്യാനുഭവമാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ഭിന്ന ജാതികളിപ്പെടുന്ന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന സാമൂഹ്യാനുഭവങ്ങള്‍ ഭിന്നങ്ങളാകുന്നു. ആഴത്തിലുള്ള ജാതിബോധത്തില്‍ നിന്ന് മോചിതരായിട്ടില്ലാത്തതിനാല്‍ പ്രണയം, സൌഹൃദം പോലുള്ള വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ അവര്‍ വര്‍ഗ്ഗബന്ധം മറക്കുകയും ജാതിയുടെ പ്രാകൃത വൈകാരികതയ്ക്ക് കീഴ്പ്പെടുകയും ചെയ്യുന്നു. വര്‍ഗ്ഗവിപ്ളവം എന്നത് 'ജാതിഇന്ത്യ'യില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ സ്വപ്നമായി അവശേഷിക്കും എന്നുതന്നെയാണ് ഈ ഉദാഹരണം സൂചിപ്പിക്കുന്നത്.<br />
<br />
<span style="font-size: large;">ഇ</span>ന്ത്യയുടെ സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള ആന്തരിക ശാശ്വത പരിഹാരമാണ് <span style="font-size: large;">'അംബേദ്ക്കറിസം'<b> </b></span>എന്ന പ്രത്യശാസ്ത്രം. <b style="background-color: yellow;"><span style="background-color: yellow;">സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇവയിലൂടെ പുലരുന്ന, ജാതി നിര്‍മൂലനത്തിലധിഷ്ഠിതമായ സാമൂഹികജനാധിപത്യം അതു മുന്നോട്ടു വെയ്ക്കുന്നു. </span><i style="background-color: cyan;">ഒരു ഇന്ത്യാക്കാരന്റെ വായന പൂര്‍ണ്ണമാകുന്നത് അയാള്‍ അംബേദ്ക്കറെ കൂടി വായിക്കുമ്പോഴാണ് എന്ന് നമ്മള് തിരിച്ചറിയേണ്ടതുണ്ട്.</i></b><br />
<br />
<span style="font-size: large;">ഡോ</span>.അംബേദ്ക്കറിന്റെ അനുഭവക്കുറിപ്പുകളില്‍ കൊളംബിയന്‍ സര്‍വ്വകലാശാലയില്‍ നടത്തിയ വിഖ്യാത ധനതത്വശാസ്ത്ര പ്രഭാഷണത്തിനിടയില്‍ വേദിയിലിരിക്കുന്ന ഒരു ഇന്ത്യന്‍ ദേശീയ നേതാവ്, 'ഇയാള്‍' ഞങ്ങളുടെ നാട്ടിലെ അധ:കൃതനാണ് എന്ന് അംബേദ്ക്കറിനെക്കുറിച്ച് അസഹിഷ്ണുതപ്പെടുന്നത് സൂചിപ്പിക്കുന്നുണ്ട്. <b style="background-color: cyan;">ജാതിയില്ലാത്തയിടങ്ങളിലും അതിന്റെ അന്തരീക്ഷം നിര്‍മ്മിക്കുവാനുള്ള ത്വര ഇന്ത്യന്‍സവര്‍ണ്ണനുണ്ട് എന്നദ്ദേഹം തുടരുന്നു.</b><br />
<br />
<span style="font-size: large;">എ</span>നിയ്ക്ക് ജാതിയില്ല എന്ന ഒഴിഞ്ഞുമാറലല്ല ഞാന്‍ ജാതിയെ എതിര്‍ക്കുന്നു എന്ന ഇടപെടലാണ് കാലം ആവശ്യപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ ആത്യന്തിക ഇരകളായ ദലിതുകള്‍ അതിനെ തുറന്നെതിര്‍ക്കുവാന്‍ അനുഭവങ്ങളാല്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഉദ്ദേശശുദ്ധി മനസ്സിലാക്കി പിന്തുണക്കുന്നതിനോടൊപ്പം പ്രത്യക്ഷത്തില്‍ ജാതിയെ തള്ളിപറഞ്ഞും പരോക്ഷമായി അതിന്റെ ഉപഭോക്താവായും കഴിയുന്ന വേഷപ്രച്ഛന പുരോഗമനവാദികളെ തിരിച്ചറിഞ്ഞ് തിരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഒരു യഥാര്‍ത്ഥ ഹ്യൂമനിസ്റ്റിനുണ്ട്.<br />
<br />
(<span style="font-size: large;">ശ്രീ. സി.എസ്സ്. രാജേഷ്</span> എഴുതിയത് )ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com1tag:blogger.com,1999:blog-7796917401441073860.post-79618888936402685152010-06-11T06:55:00.000-07:002010-06-11T06:55:45.826-07:00സ്വത്വരാഷ്ട്രീയം-ദലിതര്‍ക്കും ചിലതുപറയാനുണ്ട്.അടുത്തകാലത്തായി കേരളത്തിലെ മാര്‍ക്സിസ്റ്റു സംവാദങ്ങളില്‍ ഇടം കണ്ടെത്തുകയും കത്തിക്കയറുകയും ചെയ്ത ഒരു വിഷയമെന്ന നിലയില്‍ സ്വത്വരാഷ്ട്രീയം കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നുണ്ട്. അറിയപ്പെടുന്ന മാര്‍ക്സിസ്റ്റു ബുദ്ധിജീവികളായ കെ.ഈ.എന്‍ കുഞ്ഞഹമ്മദും പി.കെ.പോക്കറുമാണ് ഈ വിഷയത്തെ കൂടുതല്‍ വിപുലപ്പെടുത്തിയത്. ഇതൊരു പുതിയ വിഷയമല്ല. ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ഡോ.ബി.ആര്.അംബേദ്ക്കറും മുസ്ലീം നേതൃത്വവും ഉയര്‍ത്തിയ വാദങ്ങളാണ്. കാരണം ഇന്ത്യന്‍ ഭരണകൂടം തദ്ദേശീയമായി വികസിച്ചുവരുന്ന ഘട്ടത്തില്‍ ഭരണ കൈമാറ്റം ആരുടെ കൈകളിലേക്ക് എന്ന നിര്‍ണായക വിഷയം രൂപപ്പെടുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് അത് 'ഇന്ത്യാക്കാരുടെ സ്വരാജ്യ'മാകുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല. കാരണം അടിമുടി സവര്‍ണഹൈന്ദവികതയില്‍ കെട്ടിയുയര്‍ത്തിയ ആ പ്രസ്ഥാനത്തിനറിയാമായിരുന്നു ഭരണം ആരുടെ കൈയ്യിലാകുമെന്ന്.<br />
<br />
കമ്മ്യൂണിസ്റ്റുകളുടെ നിലപാട് ഭരണം'ഫ്യൂഡല്‍ ജന്മികളുടെ' കൈയ്യിലാകുമെന്നായിരുന്നു. ആ വിഭാഗം ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയുമില്ല. എന്നാല്‍ അംബേദ്ക്കര്‍ പറഞ്ഞു ഭരണം 'ബ്രാഹ്മണ-ബനിയ' കളുടെ കൈയിലാകുമെന്ന്. ഇവിടെയാണ് മൌലീകവീക്ഷണങ്ങള്‍ ഏറ്റുമുട്ടുന്നത്. കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗ്ഗനിലപാടില്‍ ഊന്നിനിന്നുകൊണ്ട് ഭരണവര്‍ഗ്ഗത്ത 'ഫ്യൂഡല്‍'എന്നു തിരിച്ചരിയുന്നുണ്ടങ്കിലും അതിലെ സവര്‍ണ-ബ്രാഹ്മണകുത്തകയെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. മറ്റൊരുതരത്തില്‍ കമ്മ്യൂണിസത്തിന്റെ നേതൃത്വം തന്നെ സവര്‍ണബ്രാഹ്മണരായിരുന്നതിനാല്‍ ജാതിസ്വത്വങ്ങളെന്ന സവിശേഷ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ മറച്ചു വെയ്ക്കുകയും ആ വിഭാഗങ്ങളുടെ വിമോചനത്തിനുള്ള മാര്‍ഗ്ഗം 'സമ്പൂര്‍ണ സാമൂഹ്യവിപ്ലവ'മെന്ന കമ്മ്യൂണിസ്റ്റ് ഊട്ടോപ്യന്‍ സ്വപ്നത്തില്‍ കുരുക്കിയിടുകയുമാണ് ചെയ്യുന്നത്. തുടക്കം മുതല്‍ ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന കീഴാളവര്‍ഗ്ഗം ഈ കാപട്യം തിരിച്ചറിയാതിരിക്കുകയും കമ്മ്യൂണിസ്റ്റുകളുടെ വിറകുവെട്ടികളും വെള്ളം കോരികളുമായി ആ പാര്‍ട്ടികളില്‍ ഒതുക്കപ്പടുകയുമായിരുന്നു. കീഴാളസമൂഹത്തിന്റെ വിമോചനം സ്വത്വരാഷ്ട്രീയത്തിലൂടെ മാത്രമെന്ന് അംബേദ്ക്കറിസത്തിലൂടെയും അനുഭവത്തിന്റെ വെളിച്ചത്തിലും കൂടിയുള്ള തിരിച്ചറിവ് അടിമജനതയെ കമ്മ്യൂണിസ്റ്റുകളോട് വിടപറയാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. വേറിടപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനത, സ്വന്തം പൌരാവകാശ/മനുഷ്യാവകാശ പ്രഖ്യാപനം ഭരണകൂടത്തോടും പൊതുബോധത്തോടും പ്രക്ഷേപിക്കുന്നതു തന്നെയാണ് സ്വത്വവാദം.<br />
<br />
കുറഞ്ഞത് രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രമുള്ള ജാതിവ്യവസ്ഥയെ ഒരു പോറലുമേല്പിക്കാതെ പറിച്ചു നടാന്‍ ശ്രമിച്ച ഗാന്ധിയന്മാരുടേയും, മാര്‍ക്സിസ്റ്റുകളുടേയും ശ്രമത്തെ വിഷയവത്ക്കരിക്കാനും, പ്രശ്നവത്ക്കരിക്കാനും കഴിഞ്ഞതാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ അംബേദ്ക്കറുടെ വലിയ സംഭാവന. അടിമജനതയുടെ വിമോചനത്തിന് പ്രയോജകമാകേണ്ടിയിരുന്ന വട്ടമേശ സമ്മേളനങ്ങള്‍ ഗാന്ധിജി അട്ടിമറിക്കുകയും അതോടൊപ്പം അയിത്ത ജാതികളുടേയും, മുസ്ലീമുകളുടെയും അടുത്ത തോഴനാണ് ഞാനെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ബാബാസാഹിബു കൊടുത്ത മറുപടി 'ഞങ്ങള്‍ വേറിട്ടൊരു ജനതയാണ്, നൂറ്റാണ്ടുകളായി സാമൂഹ്യവും, സാമ്പത്തികവും, അവകാശാധികാരങ്ങളില്‍ നിന്നും തിരസ്കൃതരായ ജാതിസമൂഹം’. മി.ഗാന്ധി കൂടുതല്‍ കഷ്ടപ്പെടേണ്ട.<br />
<br />
തൊള്ളായിരത്തി മുപ്പതുകളില്‍ അംബേദ്ക്കര്‍ മുന്നോട്ടു വെച്ച സൈദ്ധാന്തിക രൂപം തന്നെ,"സാമൂഹ്യമായി വേര്തിരിക്കപ്പെട്ടവര്, രാഷ്ട്രീയമായും വേര്‍തിരിയേണ്ടതുണ്ട്" എന്നായിരുന്നു. അതിനും ഒരു നൂറ്റാണ്ടു മുമ്പെങ്കിലും ലോകത്തില്‍ പലഭാഗത്തും, വംശീയ/വര്‍ണ്ണ/ജാതി 'സ്വത്വങ്ങള്‍ രൂപപ്പെടുകയും കലാപം നടത്തുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്.<br />
<br />
ഭരണവര്‍ഗ്ഗം ഏതൊക്കെ വിഭാഗങ്ങളെ അപരവത്ക്കരിക്കുന്നു എന്നത് പ്രധാനമാണ്. കമ്മ്യൂണിസം പോലുള്ള ഏകാധിപത്യ/സമഗ്രാധിപത്യ വ്യവസ്ഥകള്‍ കീഴാളസ്വത്വത്തെ മാത്രമല്ല, ഉല്പാദനക്ഷമമല്ലെന്ന കാരണത്താല്‍, വികലാംഗര്‍, മന്ദബുദ്ധികള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരേയും പുറത്താക്കും. സ്ത്രീകള്‍ പരിഗണന അര്‍ഹിക്കാത്തവരായി മാറ്റിയെടുക്കും. അപ്പോള്‍ സ്വത്വമെന്നത് ഒരു രാഷ്ട്രീയ വിഷയമാവുന്നു.<br />
<br />
ഇവിടെ കെ.ഈ.എനും, പോക്കറും കറകളഞ്ഞ വര്‍ഗ്ഗപക്ഷവാദികള്‍ തന്നെയാണ്. അതുകൊണ്ടാണ് അവര്‍ ഉയര്‍ത്തുന്ന 'സ്വത്വ രാഷ്ട്രീയ'ത്തിന്റെ വിഷയം തികച്ചും ഒരു വ്യാജനിര്‍മ്മിതിയാണന്നു പറയേണ്ടിവരുന്നത്. മാര്‍ക്സിസത്തിന്റെ"ശാസ്ത്രീയതയും", വിപ്ലവം കൊണ്ടുവരുന്ന മനുഷ്യത്വവും, ഭരണകൂടം കൊഴിഞ്ഞു പോകുന്ന നല്ലനാളുകളേയും പറ്റി ഇരുവര്‍ക്കു സന്ദേഹമേ ഇല്ല. പിന്നെന്താണ് ഇത്തരമൊരു വാദവുമായി പുറപ്പെടുകയും ജാമ്യം കിട്ടാതെ കോടതി വരാന്തയില്‍ വിഷണരായി നില്‍ക്കുന്നത്. ഇതറിയണമെങ്കില്‍ ആദ്യം മാര്‍ക്സിസവും, പിന്നെ ഇന്ത്യന്‍ സമൂഹത്തെയും തിരിച്ചറിയണം.<br />
<br />
മാര്‍ക്സിസമെന്നത്, യൂറോപ്പിലെ വെള്ളക്കാരന്റെ തലയിലുദിച്ചൊരു സാമ്പത്തിക ശാസ്ത്രമാണ്. യൂറോപ്യന്‍ തത്വചിന്തയുടേയും, രേഖീയമായ ന്യൂട്ടോണിയന്‍ ബലതന്ത്രത്തിന്റെ ശാസ്ത്രബോധവും കൂട്ടികലര്‍ത്തി, വ്യവസായവിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ , വികസിത രൂപമാര്‍ന്ന തൊഴിലാളിവര്‍ഗ്ഗം വ്യവസായസ്ഥാപനങ്ങളും, അവസാനം ഭരണകൂടവും പിടിച്ചെടുക്കുമെന്ന വളരെ ലഘുവായ സ്വപ്നങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന മാര്‍ക്സിസം, ഇന്ന് ലെനിനിസം-സ്റ്റാലിനിസം-മവോയിസം തുടങ്ങിയ സത്തകളാല്‍ പരിപോഷിതമായി , ഇവിടെ അന്ത്യശങ്കരനായ ഈ.എം.എസ്സിലൂടെ വളര്‍ന്ന് കെ.ഇ.എന്നിലും പോക്കര്‍സായിവിലൂടെയും പന്തലിച്ച് ആര്‍ക്കും പിടിതരാതെ ആകാശത്തിലേക്കു പോകുന്നത്. നമ്മുക്കറിയാം വിപ്ലവം നടന്ന രണ്ടിടത്തും, കാര്‍ഷിക ജനതയാണ് അതു നടത്തിയെടുത്തത്. എത്രകാലം അതു തൊഴിലാളി-കര്‍ഷകജനതയുടെ ഇച്ഛയ്ക്കൊത്തു നിലനിന്നു. ഇന്നതിന്റെ അവസ്ഥയെന്ത്? ഏഷ്യന്‍ രാജ്യങ്ങളില്‍ വേറെ ഏതൊക്കെ രാജ്യങ്ങളാണ് ഈ വമ്പന്‍ പ്രത്യശാസ്ത്രം ഏറ്റെടുത്തത്..? കറുത്തവര്‍(ബ്ലാക്സ് )എന്തുകൊണ്ടിതു കണ്ടില്ല? ഇന്ത്യയില്‍ തന്നെ രണ്ടു ഡസനിലധികം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ അതിന്റെ സൈദ്ധാന്തികത ഉരുട്ടി കളിച്ചോണ്ടു നടക്കുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ തൊടാനേ കഴിയുന്നില്ല. ഇന്ത്യയുടെ ഹൃദയ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ജാതിയെന്ന വിഷത്തെ, സാമ്പത്തിക അടിത്തറ-സാംസകാരിക മേല്പുര സിദ്ധാന്തമെന്ന ഒറ്റമൂലിയാല്‍ ചികിത്സിക്കാന്‍ നടക്കുന്ന, ബ്രാഹ്മണീകരിച്ച സവര്‍ണ ലാടവൈദ്യന്മാരുടെയടുത്ത് സ്വത്വരാഷ്ടീയം പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ ?<br />
<br />
ഇവിടെ വിഷയം കുറേകൂടി വിപുലമാവുകയാണ്. അധികാര-മൂല്യവ്യവസ്ഥകള്‍ സവര്‍ണരിലേക്കും, അതിലെ പുരുഷനിലേക്കും ഒഴുകിയിറങ്ങുമ്പോള്‍ , അപരരുടേയും, ദേശസ്നേഹമില്ലാത്തവരുടേയും എണ്ണം കൂടികൊണ്ടേയിരിക്കും. അങ്ങനെയല്ലന്നു ബോധ്യപ്പേടുത്തേണ്ട ബാധ്യത ഏതുതരം മുസ്ലീമിനുമുണ്ടന്ന് വ്യക്തം.(ഇതിനിടെ മാതൃഭൂമിയില്‍ ഹമീദ് ചേന്ദമങ്ങലൂര്‍ പറയുന്നത് , ജമാഅത്തെ- ഇസ്ലാമിയുടെ സ്വത്വരാഷ്ട്രീയ പ്രത്യയശാസ്ത്രം കെ.ഇ.എന്നിലൂടെയും പോക്കറിലൂടെയും മാക്സിസ്റ്റുപാര്‍ട്ടിയിലേക്ക് ഒളിച്ചു കടത്തുന്നുവെന്നാണ്. എളുപ്പമല്ലേ..? കരയണൊ-ചിരിക്കണോ? )<br />
സ്വത്വവാദം ഒരു സാമ്രാജ്യത്വ ഗൂഢാലോചനയാണന്ന വാദം ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ നീഗ്രോകളും, റെഡിന്ത്യന്‍സും ഈ വാദമുയര്‍ത്തിയത് എന്തുകൊണ്ടന്ന് പറയുന്നില്ല. മറ്റൊന്ന് സ്വവര്‍ഗ്ഗ ലൈംഗീകതയുടെതാണ്, മനുഷ്യാവകാശത്തിനായി കളത്തിലിറങ്ങുന്നവരെ ഏതു വര്‍ഗമായി ഗണിക്കണം? മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു രാജാവുതന്നെ വെളിപ്പെടുകയുണ്ടായി.<br />
<br />
വിശാലമായ രൂപത്തില്‍ മനുഷ്യനേയും, അവരുടെ കാമനകളേയും, ചോദനകളേയും പരിഗണിക്കുന്ന ശീലം ബ്രാഹ്മണിക്കല്‍ പ്രത്യശാസ്ത്രം ഒരിക്കലും പരിഗണിച്ചിട്ടില്ല. സന്ദേഹമേയില്ലാത്ത മനുഷ്യന്റെ ഉടല് രൂപം, ശരികളുടെ മൊത്ത കച്ചവടം, വെള്ളക്കാരില്‍ നിന്നും ഇന്ത്യയിലെ ബ്രാഹ്മണകുമാരന്മാര് കമ്മ്യുണിസം ഏറ്റെടുക്കുമ്പോള്‍, അംബേദ്ക്കറുടെ ഒരു നിരീക്ഷണം- പച്ചപുല്ലിലെ പച്ചില പാമ്പുകള്‍( അവയെ ഒരിക്കലും തിരിച്ചറിയാനാകില്ല) എത്ര സത്യമാണന്നു കാണാം.<br />
<br />
കേരളത്തില്‍ എണ്‍പതുകളില്‍ തന്നേ ദലിത് പ്രത്യശാസ്ത്രവത്ക്കരണം നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുപ്രസ്ഥാനവുമായുള്ള ബന്ധം വിച്ചേദിച്ചുകൊണ്ട് , അംബേദ്ക്കറെ കേന്ദ്രീകരിച്ച് പുതിയ പാഠങ്ങള്‍ കണ്ടെത്തുന്നു. ഇതെന്തുകൊണ്ടെന്ന് കമ്മ്യൂണിസ്റ്റുകള്‍ കാണുന്നില്ല. നവോത്ഥാനത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യാവകാശത്തെ മുന്നോട്ടു വെച്ചപ്പോള്‍, സാധ്യമായ ഉണര്‍വ് അടുത്ത ഘട്ടത്തില്‍ തൊഴില്‍പരമായ പ്രശ്നങ്ങളേറ്റെടുക്കുന്നത് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഉദയത്തോടെയാണ്. ഉയര്‍ന്ന സാമൂഹ്യചുറ്റുപാടില്‍ നിന്നും വന്നവര്‍ കൃത്രിമമായ സാഹോദര്യത്തോടെ "സഖാവെ"എന്ന വിളിച്ചപ്പോള്‍ അതില്‍ മയങ്ങി പോയവര്‍ പിന്നീടറിഞ്ഞത് അതിന്റെ കുരുക്കാണ്. കൊട്ടിഘോഷിക്കുന്ന ‘ഭൂപരിഷ്ക്കരണ’ത്തില്‍ പത്തു സെന്റില്‍ താഴെയുള്ള കുടികിടപ്പില്‍ ഒതുങ്ങിപോയവര്‍, അടുത്ത തലമുറയില്‍ പ്രതിസന്ധി നേരിടുന്നു. അങ്ങനെയാണ് ഭൂസമരം ദലിതുകളുടെ മുങ്കൈയില് നടക്കുന്നത്. ആദിവാസികളുടെ ഭൂമിയുടെ വിഷയവും സമാനമായി നടക്കുന്നു. അവരില്‍ നിന്നു തന്നെ നേതൃത്വവും ഉണ്ടാകുന്നു.<br />
ഇത് കമ്മ്യൂണിസ്റ്റുകളെ പ്രതിസന്ധിയിലാക്കുന്നു. അങ്ങനെ ആദിവാസിക്ഷേമസമിതിയും. പട്ടികജാതി കണ്‍വെന്‍ഷനും നടക്കുന്നു. ഇതെല്ലാം പാര്‍ട്ടി നേരിട്ടു നടത്തുമ്പോഴും.,സത്വരാഷ്ട്രീയം വിഷയമാവുന്നത് ഇസ്ലാം ഒരു ഭീകരതയായി അടയാളപ്പെടുന്നതോടെയാണ്.<br />
<br />
സവര്‍ണ മിത്തുകളും ഐതീഹ്യങ്ങളും മുന്‍വിധികളും കഥകളും പഴഞ്ചൊല്ലുകളും മുദ്രകളും അനുഷ്ഠാനങ്ങളും മെയ്വഴക്കങ്ങളും സൌന്ദര്യസങ്കല്പങ്ങളും ബിംബങ്ങളും പ്രതീകങ്ങളും താളങ്ങളും ആസ്വാദനരീതികളും നിറഞ്ഞുനില്ക്കുന്ന മലയാളത്തിന്റെ പൊതുമണ്ഡലം തന്നെയാണ് ഇടതുപക്ഷ ബോധവും പങ്കുവെയ്ക്കുന്നത്. അതിനാല്‍ വേറിട്ടവരുടെ ജീവിതാവിഷ്ക്കാരത്തിന് അവരുടെ സ്വത്വാവിഷ്ക്കാരത്തിനും സ്വത്വരാഷ്ട്രീയം അത്യന്താപേക്ഷിതമാണ്.<br />
ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com14tag:blogger.com,1999:blog-7796917401441073860.post-47662215296876515142010-04-19T03:21:00.001-07:002010-04-19T03:21:25.184-07:00ഒരു ജനാധിപത്യ സമൂഹത്തിലെ സംഗീതം എന്തായിരിക്കണം ?.സമത്വത്തിനു വേണ്ടിപൊരുതിയവർ,സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തവർ ,സാഹോദര്യത്തിനു വേണ്ടി ഉറക്കം വെടിഞ്ഞവർ,ഒളിഞ്ഞോ-തെളിഞ്ഞോ ഇവയിലേതെങ്കിലും സാമൂഹ്യചലനഗതിയുടെ ഭാഗമായും,ഭാഗമായികൊണ്ടിരിക്കുന്നവരുമായ ഓരോരുത്തരുടേയും ജീവശ്വാസത്തിൽ നിന്നുമുയിർകൊള്ളുന്നതായിരിക്കണം മനുഷ്യന്റെ സംഗീതം.<br />
അസമത്വങ്ങളും, അനീതികളും,ദാരിദ്ര്യവും അജ്ഞരായമനുഷ്യരുടെ സൃഷ്ടികളാണന്നും നേരറിയാവുന്ന മനുഷ്യർക്ക് അവ അനായാസം തൂത്തെറിയാനാവുന്നതുമാണന്ന ചരിത്രസത്യം മറ്റുള്ളവരുടെ സമരജീവിതങ്ങളെ മുൻ നിർത്തി പാടിപകരേണ്ടതാണ് സംഗീതം.<br />
ആഴത്തിലും പരപ്പിലും അനന്തമായി കിടക്കുന്ന ശാസ്ത്രീയസംഗീതത്തിലെ ഒരു തിരപോലും കോടാനുകോടി അധ്:സ്ഥിതരും സ്ത്രീകളും അധ്വാനിക്കുന്നവരുടേതുമായി അലയടിക്കാതിരുന്നത് യാദൃശ്ചികമല്ല.മാനവസംഗീതത്തിന്റെ കൂട്ടകൊല നൂറ്റാണ്ടുകൾക്കപ്പുറം അരങ്ങേറുകയും ജഡമാത്രമായതിനെ വെള്ളപൂശി വേഷംകെട്ടിക്കുകയും ചെയ്തുകൊണ്ടുമാത്രമാണത്.അധ്:സ്ഥിതരിൽ നിന്നും സ്ത്രീകളിൽ നിന്നും അധ്വാനിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്യുന്ന എല്ലാവരിൽ നിന്നും ‘എന്നെ കാത്തുകൊള്ളേണമേ’ എന്ന യാചനകളായി സംഗീതകീർത്തനങ്ങൾ അധ്:പതിക്കുകയും ഈ ലോകത്തിന്റെ അധ്വാനഫലത്തെ അത്യാർത്തിയോടെ ഭോഗിക്കുകയും ,അധ്വാനിക്കുന്നവരെ പുശ്ചിച്ചുകൊണ്ട് മറ്റൊരുലോകത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നതായി ശാസ്ത്രീയസംഗീതത്തിന്റെ സൌന്ദര്യ നിയമങ്ങൾ മാറ്റിയെഴുതിയതും യാദൃശ്ചികമല്ല.ഭൂരിപക്ഷത്തിനെ ചൂഷണം ചെയ്തു കൊണ്ട് ഒരു ന്യൂനപക്ഷത്തിന്റെ സുഖ -അധികാരം സ്ഥാപിക്കുകയെന്ന കേവലപ്രാകൃതകൌശലം മാത്രമായിരുന്നു അതിനു പിന്നിൽ.<br />
വരേണ്യ-പുരുഷ വീരസ ശൃംഗാരത്തിൽ നിന്നും ലജ്ജയും.കൃതിമ ഭയവും കലർന്ന ഭക്തി-മോക്ഷ പുകമറകളിൽ നിന്നും അഭിമാനവും സ്ഥൈര്യവും ജനാധിപത്യ കരുത്തുമുള്ള മനുഷ്യാംശങ്ങളിലേക്ക് ശാസ്ത്രീയ സംഗീതം ഉയരേണ്ടതുണ്ട്.<br />
എ.ഡി.ഏഴാം നൂറ്റാണ്ടിൽ ഉണ്ടാക്കിയെടുത്ത ആയുധമേന്തിയ വരേണ്യ-പുരുഷ-സ്ത്രീ സാങ്കല്പിക കഥാപാത്രങ്ങളെ ആരാധിക്കുന്ന ജനാധിപത്യ വിരുദ്ധ അശാസ്ത്രീയ മൂഡതകളിൽ നിന്നും ആധുനിക സംഗീതം സ്വതന്ത്രമാകേണ്ടതുണ്ട്.<br />
മനുഷ്യരും അവരുടെ നിലനില്പിനായുള്ള പോരാട്ടങ്ങളും ജയപരാജയങ്ങളും പ്രയാണങ്ങളും ഭയങ്ങളും അത്ഭുതങ്ങളും സ്വപ്നങ്ങളും ആവേശങ്ങളും കരുണകളും കാമങ്ങളും വാത്സ്ല്യങ്ങളും ആദരാഭിമാനങ്ങളും ആഘോഷങ്ങളും നിറഞ്ഞ ജീവിതമായിരിക്കണം ഒരു ജനാധിപത്യ സമൂഹത്തിന്റെ സംഗീത സാഹിത്യം.ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com16tag:blogger.com,1999:blog-7796917401441073860.post-37610026086948175462010-04-17T00:58:00.000-07:002010-06-13T03:48:53.713-07:00അരളി-AMBEDKAR READERS LINKആകാശത്തെ അംബേദ്ക്കർ എന്ന് വിളിക്കാമോ എന്നറിയില്ല.എന്നാൽ അംബേദ്ക്കറെ നിശ്ചയമായും ആകാശമെന്നു വിളിക്കാം.മതിലുകളോ,മുരിപ്പുകളോ,യുദ്ധപ്പുകയോ ഇല്ലാത്ത മാനവീകതയുടെ നീലിമ.Lividity of humanity.<br />
ഒരു ഇന്ത്യാക്കാരന്റെ വായന പൂർണ്ണമാകുന്നത് ,അയാൾ അംബേദ്ക്കറെകൂടി വായിക്കുമ്പോൾ മാത്രമാണ്.കാരണം ഭൂമിയിലെ ഏറ്റവും നികൃഷ്ടവും ,സങ്കീർണ്ണവുമായ ആന്തരീക ഘടന തന്ത്രപരമായി നിലനിർത്തപ്പെടുന്ന ഒരു ദേശരാഷ്ട്രത്തിന്റെ X-ray ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്.ആകാശത്തുനിന്ന് നോക്കിയിട്ടെന്നപോലെ വസ്തുനിഷ്ഠമായി ഈ രാജ്യത്തെ വിശദീകരിച്ചിട്ടുള്ളത് മറ്റാരാണ്.? ഒരു നാടിന്റെ അടിമുടി രോഗാതുരമായ സാമൂഹ്യശരീരത്തെയും,<b>കീടാണുക്കളാ</b>ൽ സമ്പന്നമായ അതിന്റെ ആത്മാവിനേയും നഗ്നമാക്കുന്നു...ആ വാക്കുകൾ. <b>നാലായിരം </b>വർഷങ്ങളുടെ ചരിത്രദൂരത്തോളം വേരാഴ്ത്തിയിട്ടുള്ള ജാതിയുടെ മാമരങ്ങൾ ഇടതിങ്ങുന്ന ഒരു വിഷകാടിന്റെ ജീവശാസ്ത്രവും,രീതിശാസ്ത്രവും അംബേദ്ക്കറെ വായിക്കുമ്പോഴേ ബോധ്യമാകൂ.<br />
മുതലാളിത്ത വ്യവസ്ഥയുടെ ഉപോൽപ്പന്നമെന്നും,മനസ്സിന്റെ വികൃതരോഗമെന്നും,യുക്തിരഹിതമായ അശാസ്ത്രീയത എന്നും മറ്റും ഇക്കിളിപ്പെടുത്തി കേവലവൽക്കരിക്കുന്നതിലൂടെ,ലളിതമായി കൊഴിഞ്ഞുപോകുന്ന ഉപരിപ്ലവതയല്ല ഹീനമായ ആ സാമൂഹ്യ യാഥാർത്ഥ്യവും ,അതുപകരുന്ന ഉൾമുറിവുകളും.സ്ഥൂലരൂപങ്ങളിലും സൂക്ഷമരൂപങ്ങളിലുമായി,നിർബാധം പ്രവർത്തിച്ചു തഴ്ക്കുന്ന ജാതിവ്യവസ്ഥയെന്ന മനുഷ്യ-പ്രകൃതി-ശാസ്ത്രവിരുദ്ധതയെ പ്രതിരോധിച്ചു തകർക്കുവാനുള്ള കൃയാത്മക പദ്ധതികൾ അടങ്ങുന്നതുകൊണ്ടാണ് അംബേദ്ക്കർ ചിന്തകൾ ഇന്ന വ്യാപകമായി ചർച്ചചെയ്യപ്പെടുന്നതും,അംഗീകരിക്കപ്പെടുന്നതും.ജനാധിപത്യം,മതേതരത്വം,പുരോഗമനം,<br />
സാംസ്കാരികം,വിപ്ലവം,അതിവിപ്ലവം തുടങ്ങി ഇന്ന് കൊണ്ടാറ്റപ്പെടുന്ന ഇടങ്ങളെല്ലാം ജാതിപ്രയോഗങ്ങളുടെ ഒളിയിടങ്ങളായി അധപതിച്ച് ,അർത്ഥംചൊട്ടിപോയിരിക്കുന്ന ഒരു <b>കൂട്ടുകുറ്റകൃത്യ</b>കാലത്ത് അംബേദ്ക്കർ ചിന്തകൾ കൂടുതൽ പ്രസ്ക്തവും ,പ്രകാശവുമാകുന്നതാണ് കാഴ്ച.<br />
ഇന്ത്യയുടെ സാമൂഹ്യപ്രശ്നങ്ങൾക്കുള്ള ആത്യന്തിക പരിഹാരമായി’ജാതി നിർമൂലനത്തിലധിഷ്ഠിതമായ സാമൂഹ്യ ജനാധിപത്യം’അംബേദ്ക്കർ മുന്നോട്ടുവെക്കുന്നു.മിശ്രവിവാഹമെന്ന സംസ്കാരം അദ്ദേഹം ആഹ്വാനം ചെയ്യുന്നു.<b>സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം</b>(equality,liberty,fraternity)എന്ന ഫ്രഞ്ചുവിപ്ലവ മുദ്രാവാക്യം സമഗ്രതയുടെ പേരിൽ അദ്ദേഹം ഏറ്റെടുത്തു മുഴക്കുന്നു.അങ്ങനെ മാനവീകതയുടെ യഥാർത്ഥ പാട്ടുകാരനായി അദ്ദേഹം മുമ്പേ നടക്കുന്നു.<br />
<i style="color: cyan;"> <b style="background-color: cyan;"><span style="color: black;">സംവാദവും,സൌഹൃതവും ചേര്‍ത്തു തുന്നുന്ന പാരസ്പര്യത്തിന്റെ തോരണത്താല്‍ മുഖരിതമാവട്ടെ ഈ’ബ്ലോഗ്’. താങ്കള്‍ യഥാര്‍ത്ഥ ജനാധിപത്യവാദിയാണങ്കില്‍, ഈ സുതാര്യ ഉദ്യമത്തോട് ഐക്യദാര്‍ഢ്യപ്പെടുക എന്നത് തങ്കളുടെ ഉത്തരവാദിത്തം തന്നെയാണ്.</span></b></i>ചാർവാകൻhttp://www.blogger.com/profile/11248552229274701092noreply@blogger.com2